+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ദ്രപ്രസ്ഥത്തിൽ മൂന്നാമൂഴം; കേജരിവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ന്യൂഡൽഹി: മൂന്നാം തവണയും ഡൽഹി മുഖ്യമന്ത്രിയായി ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനർ അരവിന്ദ് കേജരിവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാംലീല മൈതാനത്ത് നടന്ന
ഇന്ദ്രപ്രസ്ഥത്തിൽ മൂന്നാമൂഴം; കേജരിവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ന്യൂഡൽഹി: മൂന്നാം തവണയും ഡൽഹി മുഖ്യമന്ത്രിയായി ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനർ അരവിന്ദ് കേജരിവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാംലീല മൈതാനത്ത് നടന്ന ചടങ്ങിൽ ലഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജൽ സത്യവാചകം ചൊല്ലിക്കൊടുത്തു. ഈശ്വരസ്മരണയിലാണ് കേജരിവാൾ സത്യപ്രതിജ്ഞ ചെയ്തത്. കേജരിവാളിനൊപ്പം ആറു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.

2015ലെ മന്ത്രിസഭയിലെ മന്ത്രിമാരായ മനീഷ് സിസോദിയ, സത്യേന്ദ്ര കുമാർ ജെയിൻ, ഗോപാൽ റായ്, ഇമ്രാൻ ഹുസൈൻ, രാജേന്ദ്ര പാൽ ഗൗതം, കൈലാഷ് ഗെലോട്ട് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. കേജരിവാളിനെ മുഖ്യമന്ത്രിയായും ആറു മന്ത്രിമാരെയും രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ശനിയാഴ്ച നിയമിച്ചിരുന്നു. ഇത്തവണ 70ല്‍ 62 സീറ്റ് നേടിയാണ് ആം ആദ്മി പാര്‍ട്ടി അധികാരം നിലനിര്‍ത്തിയത്.

സത്യപ്രതിജ്ഞാ ചടങ്ങിൽ ശുചീകരണത്തൊഴിലാളികൾ, ഓട്ടോറിക്ഷ, ബസ്, മെട്രോ ഡ്രൈവർമാർ, സ്കൂളിലെ പ്യൂണ്‍മാർ എന്നിങ്ങനെ വിവിധ മേഖലകളിൽനിന്നുള്ള 50 പേർ അരവിന്ദ് കേജരിവാളിനൊപ്പം വേദി പങ്കിട്ടു. സത്യപ്രതിജ്ഞ മുന്നിൽ കണ്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തില്ല.
More in Latest News :