ന്യൂഡൽഹി: ജാമിയ മിലിയ സർവകലാശാലയിലെ പോലീസ് അതിക്രമത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ ഡൽഹി പോലീസിനെതിരേ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്ത്. ഈ സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടേയും ഡൽഹി പോലീസിന്റേയും വാദം പൊളിഞ്ഞുവെന്നും പ്രിയങ്ക പറഞ്ഞു.
പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽനിന്ന് പോലീസ് ലൈബ്രറിയിൽ കയറി വിദ്യാർഥികളെ മർദിച്ചെന്ന് വ്യക്തമായി. പോലീസ് അതിക്രമത്തിൽ എത്രയും വേഗം നടപടി വേണമെന്നും ഇല്ലെങ്കിൽ സർക്കാരിന്റെ ഉദ്ദേശ്യം ജനങ്ങൾക്ക് ബോധ്യമാകുമെന്നും പ്രിയങ്ക പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെ ഡിസംബര്‍ 15ന് ജാമിയയിലെ ലൈബ്രറിയിൽ കയറി വിദ്യാര്‍ഥികളെ പോലീസ് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പോലീസ് സംഘം ലൈബ്രറിയിലേക്ക് ഇരച്ചുകയറുന്നതും വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി പുറത്തുവിട്ടത്.
പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽനിന്ന് പോലീസ് ലൈബ്രറിയിൽ കയറി വിദ്യാർഥികളെ മർദിച്ചെന്ന് വ്യക്തമായി. പോലീസ് അതിക്രമത്തിൽ എത്രയും വേഗം നടപടി വേണമെന്നും ഇല്ലെങ്കിൽ സർക്കാരിന്റെ ഉദ്ദേശ്യം ജനങ്ങൾക്ക് ബോധ്യമാകുമെന്നും പ്രിയങ്ക പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെ ഡിസംബര്‍ 15ന് ജാമിയയിലെ ലൈബ്രറിയിൽ കയറി വിദ്യാര്‍ഥികളെ പോലീസ് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പോലീസ് സംഘം ലൈബ്രറിയിലേക്ക് ഇരച്ചുകയറുന്നതും വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി പുറത്തുവിട്ടത്.