റിയാദ്: യമനിലെ അൽ ജൗഫ് പ്രാവശ്യയിൽ സൗദി സഖ്യസേനയുടെ യുദ്ധവിമാനം തകർന്നുവീണതിന് പിന്നാലെ വ്യോമാക്രമണം. സൗദി സഖ്യസേന ശനിയാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ 31 പേര് കൊല്ലപ്പെട്ടു. 12 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റതായും യുഎൻ റെസിഡന്റ് കോർഡിനേറ്ററുടെ ഓഫീസ് അറിയിച്ചു.
വെള്ളിയാഴ്ച രാത്രിയായിരുന്നു സൗദി സഖ്യസേനയുടെ യുദ്ധവിമാനം അൽ ജൗഫിൽ തകർന്നുവീണത്. സൗദി ടൊർണാഡോ യുദ്ധവിമാനമാണ് തകർന്നതെന്ന് സഖ്യസേനയുടെ വക്താവ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ആളപായമുണ്ടോ എന്നത് സംബന്ധിച്ച് റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.
അതേസമയം, വിമാനം വെടിവച്ച് വീഴ്ത്തിയതാണെന്ന വാദവുമായി ഹൗതി വിമതർ രംഗത്തെത്തിയിരുന്നു. നിലത്തുനിന്ന് ആകാശത്തേക്ക്(ഗ്രൗണ്ട് ടു എയർ) തൊടുത്ത മിസൈൽ ഉപയോഗിച്ചാണ് സൗദി യുദ്ധവിമാനം തകർന്നതെന്നാണ് അവകാശവാദം. എന്നാൽ സൗദി ഇതിനോട് പ്രതികരിച്ചിട്ടില്ല.
വെള്ളിയാഴ്ച രാത്രിയായിരുന്നു സൗദി സഖ്യസേനയുടെ യുദ്ധവിമാനം അൽ ജൗഫിൽ തകർന്നുവീണത്. സൗദി ടൊർണാഡോ യുദ്ധവിമാനമാണ് തകർന്നതെന്ന് സഖ്യസേനയുടെ വക്താവ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ആളപായമുണ്ടോ എന്നത് സംബന്ധിച്ച് റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.
അതേസമയം, വിമാനം വെടിവച്ച് വീഴ്ത്തിയതാണെന്ന വാദവുമായി ഹൗതി വിമതർ രംഗത്തെത്തിയിരുന്നു. നിലത്തുനിന്ന് ആകാശത്തേക്ക്(ഗ്രൗണ്ട് ടു എയർ) തൊടുത്ത മിസൈൽ ഉപയോഗിച്ചാണ് സൗദി യുദ്ധവിമാനം തകർന്നതെന്നാണ് അവകാശവാദം. എന്നാൽ സൗദി ഇതിനോട് പ്രതികരിച്ചിട്ടില്ല.
Saudi-led airstrikes on Yemen kill 31 people after jet crash, reports AFP news agency quoting United Nations
— ANI (@ANI) February 15, 2020