അഹമ്മദാബാദ്: വിയോജിപ്പു പ്രകടിപ്പിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നതിനെതിരെ സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ്. വിയോജിപ്പുകള്‍ തടയാന്‍ ഭരണകൂടം അധികാരം ഉപയോഗിക്കുന്നത് ഭപ്പെടുത്തുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പകരം വിയോജിപ്പിനെ ദേശവിരുദ്ധമോ ജനാധിപത്യവിരുദ്ധമോ ആയി മുദ്രകുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും ജസ്റ്റീസ് ചന്ദ്രചൂഡ് പറഞ്ഞു. ചോദ്യം ചെയ്യാനും വിയോജിക്കാനുമുള്ള ഇടങ്ങളിൽ കടന്നു കയറുന്നത് രാഷ്ട്രീയവും, സാമ്പത്തികവും സാംസ്കാരികവും, സാമൂഹികവുമായ എല്ലാ വളര്‍ച്ചയെയും നശിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന സമരങ്ങളുടെ പശ്ചാത്തലത്തിലാണ് ചന്ദ്രചൂഡിന്റെ അഭിപ്രായ പ്രകടനം.
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പകരം വിയോജിപ്പിനെ ദേശവിരുദ്ധമോ ജനാധിപത്യവിരുദ്ധമോ ആയി മുദ്രകുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും ജസ്റ്റീസ് ചന്ദ്രചൂഡ് പറഞ്ഞു. ചോദ്യം ചെയ്യാനും വിയോജിക്കാനുമുള്ള ഇടങ്ങളിൽ കടന്നു കയറുന്നത് രാഷ്ട്രീയവും, സാമ്പത്തികവും സാംസ്കാരികവും, സാമൂഹികവുമായ എല്ലാ വളര്‍ച്ചയെയും നശിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന സമരങ്ങളുടെ പശ്ചാത്തലത്തിലാണ് ചന്ദ്രചൂഡിന്റെ അഭിപ്രായ പ്രകടനം.