തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം വരൾച്ച രൂക്ഷമാകുമെന്ന് ജലവിഭവ ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വേനല്‍ മഴയിലുണ്ടായ കുറവും പ്രളയത്തില്‍ മേല്‍മണ്ണ് ഒലിച്ചുപോയതുമാണ് വരൾച്ച രൂക്ഷമാകാൻ പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ചൂട് കനക്കുന്നതിനൊപ്പം ഇത്തവണ കുടിവെള്ള ക്ഷാമവും രൂക്ഷമാകുമെന്നും മുന്നറിയിപ്പുണ്ട്.
സാധാരണ മാര്‍ച്ച് മാസത്തില്‍ ഉണ്ടാകേണ്ട ജലവിതാനത്തിലെ കുറവ് ഇത്തവണ ഫെബ്രുവരിയില്‍ തന്നെ പ്രകടമായിരിക്കുകയാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ജനുവരി, ഫെബ്രുവരി മാസങ്ങളിലെ മഴയുടെ അളവില്‍ വലിയ കുറവ് വന്നിട്ടുണ്ട്. ഈ സ്ഥിതി തുടരുകയാണെങ്കില്‍ മാര്ച്ചാകുന്പോൾ സംസ്ഥാനം കൊടും വരൾച്ചയിലേക്ക് നീങ്ങുമെന്നാണ് വിദഗ്ധർ പറയുന്നത്.
അതേസമയം, സംസ്ഥാനത്ത് കുംഭച്ചൂട് ഉയരുന്ന സാഹചര്യത്തിൽ നാലു ജില്ലകൾക്കുകൂടി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശനിയാഴ്ച രണ്ടുമുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ ചൂടുകൂടുമെന്നാണ് അറിയിപ്പ്. വരണ്ട കിഴക്കൻകാറ്റും കടൽക്കാറ്റിന്റെ സ്വാധീനംകുറഞ്ഞതും അന്തരീക്ഷ ആർദ്രതയുമാണ് കാരണം.
ചൂട് ഉയർന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. 12 മണിക്കും മൂന്നിനും ഇടയിൽ പുറത്തിറങ്ങുന്നവർ കൈയിൽ വെളളം കരുതണം. നിർജലീകരണത്തിനുളള സാധ്യത ഒഴിവാക്കാനുളള മുൻകരുതലുകൾ സ്വീകരിക്കണം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഈ മാർഗനിർദേശങ്ങൾ പിന്തുടരണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സാധാരണ മാര്‍ച്ച് മാസത്തില്‍ ഉണ്ടാകേണ്ട ജലവിതാനത്തിലെ കുറവ് ഇത്തവണ ഫെബ്രുവരിയില്‍ തന്നെ പ്രകടമായിരിക്കുകയാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ജനുവരി, ഫെബ്രുവരി മാസങ്ങളിലെ മഴയുടെ അളവില്‍ വലിയ കുറവ് വന്നിട്ടുണ്ട്. ഈ സ്ഥിതി തുടരുകയാണെങ്കില്‍ മാര്ച്ചാകുന്പോൾ സംസ്ഥാനം കൊടും വരൾച്ചയിലേക്ക് നീങ്ങുമെന്നാണ് വിദഗ്ധർ പറയുന്നത്.
അതേസമയം, സംസ്ഥാനത്ത് കുംഭച്ചൂട് ഉയരുന്ന സാഹചര്യത്തിൽ നാലു ജില്ലകൾക്കുകൂടി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശനിയാഴ്ച രണ്ടുമുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ ചൂടുകൂടുമെന്നാണ് അറിയിപ്പ്. വരണ്ട കിഴക്കൻകാറ്റും കടൽക്കാറ്റിന്റെ സ്വാധീനംകുറഞ്ഞതും അന്തരീക്ഷ ആർദ്രതയുമാണ് കാരണം.
ചൂട് ഉയർന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. 12 മണിക്കും മൂന്നിനും ഇടയിൽ പുറത്തിറങ്ങുന്നവർ കൈയിൽ വെളളം കരുതണം. നിർജലീകരണത്തിനുളള സാധ്യത ഒഴിവാക്കാനുളള മുൻകരുതലുകൾ സ്വീകരിക്കണം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഈ മാർഗനിർദേശങ്ങൾ പിന്തുടരണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.