ന്യൂഡൽഹി: ഗാർഗി കോളജിൽ പെണ്കുട്ടികൾ നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ അറസ്റ്റിലായവർ ലൈംഗികാതിക്രമം നടത്തിയതിനു തെളിവില്ലെന്നു ഡൽഹി പോലീസ്. സാകേത് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമറിയിച്ചത്.
അതിക്രമിച്ചു കയറിയതിനു മാത്രമാണു തെളിവുള്ളതെന്നും ലൈംഗികാതിക്രമം നടത്തിയതിനു തെളിവില്ലെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. ഇതിനു പിന്നാലെയാണു പ്രതികൾക്കു ഡൽഹിയിലെ സാകേത് കോടതി പ്രതികൾക്കു ജാമ്യം നൽകിയത്.
കേസിൽ അറസ്റ്റിലായ 10 പേർക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു. 10,000 രൂപ വീതം ഈടാക്കിയാണ് ഓരോരുത്തർക്കും ജാമ്യം അനുവദിച്ചത്. ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായി ഒരു ദിവസത്തിനുള്ളിൽ തന്നെയാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചത്.
കോളേജ് ഫെസ്റ്റിനിടെയാണ് സംഭവം നടന്നത്. മദ്യപിച്ച് ഗേറ്റ് തുറന്നെത്തിയ ഒരു സംഘം വിദ്യാർഥിനികളെ ലൈംഗികമായി അതിക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇക്കാര്യം കോളേജ് അധികൃതരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും വിദ്യാർഥികൾ കുറ്റപ്പെടുത്തി.
സമൂഹികമാധ്യമങ്ങളിലൂടെ വിദ്യാർഥിനികൾ തങ്ങൾ നേരിട്ട ദുരനുഭവം വിശദീകരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പാർലമെന്റിലെ ഇരുസഭകളിലും സംഭവം ചർച്ചയായതോടെ കേന്ദ്രസർക്കാർ ഇടപെട്ടു. പിന്നാലെ ഡൽഹി പോലീസ് കേസെടുക്കുകയായിരുന്നു.
അതിക്രമിച്ചു കയറിയതിനു മാത്രമാണു തെളിവുള്ളതെന്നും ലൈംഗികാതിക്രമം നടത്തിയതിനു തെളിവില്ലെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. ഇതിനു പിന്നാലെയാണു പ്രതികൾക്കു ഡൽഹിയിലെ സാകേത് കോടതി പ്രതികൾക്കു ജാമ്യം നൽകിയത്.
കേസിൽ അറസ്റ്റിലായ 10 പേർക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു. 10,000 രൂപ വീതം ഈടാക്കിയാണ് ഓരോരുത്തർക്കും ജാമ്യം അനുവദിച്ചത്. ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായി ഒരു ദിവസത്തിനുള്ളിൽ തന്നെയാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചത്.
കോളേജ് ഫെസ്റ്റിനിടെയാണ് സംഭവം നടന്നത്. മദ്യപിച്ച് ഗേറ്റ് തുറന്നെത്തിയ ഒരു സംഘം വിദ്യാർഥിനികളെ ലൈംഗികമായി അതിക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇക്കാര്യം കോളേജ് അധികൃതരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും വിദ്യാർഥികൾ കുറ്റപ്പെടുത്തി.
സമൂഹികമാധ്യമങ്ങളിലൂടെ വിദ്യാർഥിനികൾ തങ്ങൾ നേരിട്ട ദുരനുഭവം വിശദീകരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പാർലമെന്റിലെ ഇരുസഭകളിലും സംഭവം ചർച്ചയായതോടെ കേന്ദ്രസർക്കാർ ഇടപെട്ടു. പിന്നാലെ ഡൽഹി പോലീസ് കേസെടുക്കുകയായിരുന്നു.