ജയ്പുർ: രാജ്യത്ത് സമാധാനവും ഐക്യവും നിലനിർത്താൻ കേന്ദ്ര സർക്കാർ പൗരത്വ നിയമഭേദഗതി പിൻവലിക്കണമെന്നു രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ജയ്പൂരിൽ പൗരത്വ നിയമഭേദഗതിക്കും ദേശീയ ജനസംഖ്യാ രജിസ്റ്ററിനുമെതിരേ സംഘടിപ്പിച്ച പ്രതിഷേധയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻഡിഎ സർക്കാർ പൗരത്വ നിയമ ഭേദഗതി പുനഃപരിശോധിക്കണം. ഭരണഘടനയുടെ സത്തയ്ക്ക് എതിരാണത്. വിവരങ്ങൾ കൊടുത്തില്ലെങ്കിൽ ഞാനും തടങ്കൽ പാളയങ്ങളിലേക്കു പോകേണ്ടിവരും. എന്റെ മാതാപിതാക്കളുടെ ജൻമസ്ഥലം എനിക്കറിയില്ല. അതുകൊണ്ടുതന്നെ, അത്തരമൊരു സാഹചര്യമുണ്ടായാൽ ആദ്യം ജയിലിൽ പോകുന്നയാൾ ഞാനാകും- ഗെലോട്ട് പറഞ്ഞു.
നിയമങ്ങൾ ഉണ്ടാക്കാൻ സർക്കാരിനാകും. എന്നാൽ ജനങ്ങളുടെ വികാരങ്ങൾ മാനിച്ചായിരിക്കണം. ഡൽഹിയിലെ ഷഹീൻബാഗ് പോലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നടക്കുന്നു. സർക്കാർ ജനവികാരം മനസിലാക്കാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എൻഡിഎ സർക്കാർ പൗരത്വ നിയമ ഭേദഗതി പുനഃപരിശോധിക്കണം. ഭരണഘടനയുടെ സത്തയ്ക്ക് എതിരാണത്. വിവരങ്ങൾ കൊടുത്തില്ലെങ്കിൽ ഞാനും തടങ്കൽ പാളയങ്ങളിലേക്കു പോകേണ്ടിവരും. എന്റെ മാതാപിതാക്കളുടെ ജൻമസ്ഥലം എനിക്കറിയില്ല. അതുകൊണ്ടുതന്നെ, അത്തരമൊരു സാഹചര്യമുണ്ടായാൽ ആദ്യം ജയിലിൽ പോകുന്നയാൾ ഞാനാകും- ഗെലോട്ട് പറഞ്ഞു.
നിയമങ്ങൾ ഉണ്ടാക്കാൻ സർക്കാരിനാകും. എന്നാൽ ജനങ്ങളുടെ വികാരങ്ങൾ മാനിച്ചായിരിക്കണം. ഡൽഹിയിലെ ഷഹീൻബാഗ് പോലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നടക്കുന്നു. സർക്കാർ ജനവികാരം മനസിലാക്കാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.