ലണ്ടൻ: ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിക്ക് യൂറോപ്യൻ ക്ലബ് ചാന്പ്യൻഷിപ്പായ യുവേഫ ചാന്പ്യൻസ് ലീഗിലെ അടുത്ത രണ്ടു സീസണുകളിൽ വിലക്ക്. സാന്പത്തിക വിഷയങ്ങളിലും ക്ലബ് ചട്ടങ്ങളിലും ഗുരുതര പിഴവ് വരുത്തിയതിനെ തുടർന്നാണു നടപടിയെന്നു യൂറോപ്യൻ ഭരണസമിതിയായ യുവേഫ അറിയിച്ചു.
സിറ്റിയുടെ ഇ-മെയിലുകളിൽ ചിലത് ഒരു ജർമൻ മാസിക പുറത്തുവിട്ടതോടെയാണ് അന്വേഷണം തുടങ്ങിയത്. 2012-നും 2016-നും ഇടയിൽ സമർപ്പിച്ച കണക്കുകളിൽ കൃത്രിമം കാട്ടിയെന്ന ആരോപണത്തിൽ കഴന്പുണ്ടെന്ന് യുവേഫ അന്വേഷണത്തിൽ കണ്ടെത്തി. സ്പോണ്‍സർഷിപ്പ് വരുമാനം പെരുപ്പിച്ച് കാട്ടി സാന്പത്തിക അച്ചടക്ക സമിതിയെ ക്ലബ് കബളിപ്പിച്ചതായും അന്വേഷണ സമിതിക്കു വ്യക്തമായി.
2.5 കോടി പൗണ്ട് (ഏകദേശം 233 കോടി രൂപ) പിഴ ശിക്ഷയും ക്ലബ്ബിനു വിധിച്ചിട്ടുണ്ട്. ഇപ്പോൾ നടക്കുന്ന സീസണിൽ സിറ്റിക്ക് തുടർന്നും കളിക്കാം. നിലവിൽ മാഞ്ചസ്റ്റർ സിറ്റി ചാന്പ്യൻഷിപ്പിന്റെ പ്രീക്വാർട്ടറിൽ കടന്നിട്ടുണ്ട്. യുവേഫയുടെ തീരുമാനത്തിനെതിരെ രാജ്യാന്തര തർക്ക പരിഹാര കോടതിയെ സമീപിക്കുമെന്നു ക്ലബ് അധികൃതർ വ്യക്തമാക്കി.
അബുദാബി യുണൈറ്റഡ് ഗ്രൂപ്പാണ് ക്ലബിന്റെ ഉടമകൾ. അബുദാബി രാജകുടുംബാംഗം ഷെയ്ഖ് മൻസൂറാണു യുണൈറ്റഡ് ഗ്രൂപ്പിൽ പണംമുടക്കിയിരിക്കുന്നത്. ഇത്തിഹാദ് വിമാനക്കന്പനിയാണു സിറ്റി ടീമിന്റെ മുഖ്യ സ്പോണ്‍സർമാർ.
സിറ്റിയുടെ ഇ-മെയിലുകളിൽ ചിലത് ഒരു ജർമൻ മാസിക പുറത്തുവിട്ടതോടെയാണ് അന്വേഷണം തുടങ്ങിയത്. 2012-നും 2016-നും ഇടയിൽ സമർപ്പിച്ച കണക്കുകളിൽ കൃത്രിമം കാട്ടിയെന്ന ആരോപണത്തിൽ കഴന്പുണ്ടെന്ന് യുവേഫ അന്വേഷണത്തിൽ കണ്ടെത്തി. സ്പോണ്‍സർഷിപ്പ് വരുമാനം പെരുപ്പിച്ച് കാട്ടി സാന്പത്തിക അച്ചടക്ക സമിതിയെ ക്ലബ് കബളിപ്പിച്ചതായും അന്വേഷണ സമിതിക്കു വ്യക്തമായി.
2.5 കോടി പൗണ്ട് (ഏകദേശം 233 കോടി രൂപ) പിഴ ശിക്ഷയും ക്ലബ്ബിനു വിധിച്ചിട്ടുണ്ട്. ഇപ്പോൾ നടക്കുന്ന സീസണിൽ സിറ്റിക്ക് തുടർന്നും കളിക്കാം. നിലവിൽ മാഞ്ചസ്റ്റർ സിറ്റി ചാന്പ്യൻഷിപ്പിന്റെ പ്രീക്വാർട്ടറിൽ കടന്നിട്ടുണ്ട്. യുവേഫയുടെ തീരുമാനത്തിനെതിരെ രാജ്യാന്തര തർക്ക പരിഹാര കോടതിയെ സമീപിക്കുമെന്നു ക്ലബ് അധികൃതർ വ്യക്തമാക്കി.
അബുദാബി യുണൈറ്റഡ് ഗ്രൂപ്പാണ് ക്ലബിന്റെ ഉടമകൾ. അബുദാബി രാജകുടുംബാംഗം ഷെയ്ഖ് മൻസൂറാണു യുണൈറ്റഡ് ഗ്രൂപ്പിൽ പണംമുടക്കിയിരിക്കുന്നത്. ഇത്തിഹാദ് വിമാനക്കന്പനിയാണു സിറ്റി ടീമിന്റെ മുഖ്യ സ്പോണ്‍സർമാർ.