ന്യൂഡൽഹി: ദേശീയ ജനസംഖ്യാ രജിസ്റ്ററിൽ അനുനയനീക്കവുമായി കേന്ദ്ര സർക്കാർ. ജനസംഖ്യാ രജിസ്റ്ററുമായി സഹകരിക്കാത്ത സംസ്ഥാനങ്ങളുമായി കേന്ദ്രം ചർച്ചയ്ക്ക് ഒരുങ്ങുന്നതായാണു റിപ്പോർട്ട്.
ഇതിനു മുന്നോടിയായി രജിസ്ട്രാർ ജനറലും സെൻസസ് കമ്മീഷണറും മുഖ്യമന്ത്രിമാരെ കാണും. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഇവർ ചർച്ച നടത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഏപ്രിൽ -സെപ്റ്റംബർ മാസത്തിനുള്ളിൽ എൻപിആർ, സെൻസസ് നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. എന്നാൽ ഇപ്പോഴും കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇതിനോടു സഹകരിച്ചിട്ടില്ല. പിന്നാലെയാണു കേന്ദ്രം അനുനയനീക്കവുമായി രംഗത്തെത്തുന്നത്.
കേരളത്തിനു പുറമേ, എൻപിആർ നടപടികളുമായി സഹകരിക്കില്ലെന്ന് പശ്ചിമബംഗാളും കോണ്ഗ്രസ് ഭരിക്കുന്ന മൂന്നു സംസ്ഥാനങ്ങളും അറിയിച്ചിട്ടുണ്ട്.
ഇതിനു മുന്നോടിയായി രജിസ്ട്രാർ ജനറലും സെൻസസ് കമ്മീഷണറും മുഖ്യമന്ത്രിമാരെ കാണും. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഇവർ ചർച്ച നടത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഏപ്രിൽ -സെപ്റ്റംബർ മാസത്തിനുള്ളിൽ എൻപിആർ, സെൻസസ് നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. എന്നാൽ ഇപ്പോഴും കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇതിനോടു സഹകരിച്ചിട്ടില്ല. പിന്നാലെയാണു കേന്ദ്രം അനുനയനീക്കവുമായി രംഗത്തെത്തുന്നത്.
കേരളത്തിനു പുറമേ, എൻപിആർ നടപടികളുമായി സഹകരിക്കില്ലെന്ന് പശ്ചിമബംഗാളും കോണ്ഗ്രസ് ഭരിക്കുന്ന മൂന്നു സംസ്ഥാനങ്ങളും അറിയിച്ചിട്ടുണ്ട്.