+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രെയിനിൽ അക്രമം: ട്രാൻസ്ജെൻഡേഴ്സിന് 24 മണിക്കൂറിനുള്ളിൽ ശിക്ഷ വിധിച്ച് കോടതി

കൊച്ചി: ട്രെയിനിൽ അക്രമം കാണിച്ച ഇതര സംസ്ഥാന ട്രാൻസ്ജെൻഡേഴ്സിന് 24 മണിക്കൂറിനുള്ളിൽ ശിക്ഷ വിധിച്ച് കോടതി. അഞ്ചു ദിവസത്തെ തടവിനും 10,100 രൂപ വീതം പിഴയുമാണ് ശ
ട്രെയിനിൽ അക്രമം: ട്രാൻസ്ജെൻഡേഴ്സിന് 24 മണിക്കൂറിനുള്ളിൽ ശിക്ഷ വിധിച്ച് കോടതി
കൊച്ചി: ട്രെയിനിൽ അക്രമം കാണിച്ച ഇതര സംസ്ഥാന ട്രാൻസ്ജെൻഡേഴ്സിന് 24 മണിക്കൂറിനുള്ളിൽ ശിക്ഷ വിധിച്ച് കോടതി. അഞ്ചു ദിവസത്തെ തടവിനും 10,100 രൂപ വീതം പിഴയുമാണ് ശിക്ഷ വിധിച്ചത്. എറണാകുളം റെയിൽവേ മജിസ്ട്രേറ്റ് കോടതിയുടേതാണു വിധി.

സേഫ്റ്റിപിൻ ഉപയോഗിച്ചു ട്രെയിൻ യാത്രക്കാരെ കുത്തി നിർബന്ധപൂർവം പണം പിരിച്ച ഏഴ് ട്രാൻസ്ജെൻഡേഴ്സിനെ റെയിൽവേ പോലീസ് വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലർച്ചെയുമായി പിടികൂടിയിരുന്നു. ബംഗാൾ സ്വദേശികളായ ബബ്ലി (23), ചുംകി (25), ആസാം സ്വദേശികളായ പ്രിയങ്ക (28), സജന (25), ബസ്രിനിസ (39), കാജോൾ (20), സ്വപ്ന (24) എന്നിവരെയാണ് ആലുവ ആർപിഎഫും സ്പെഷൽ സ്ക്വാഡും ചേർന്ന് പിടികൂടിയത്.

ഉത്തരേന്ത്യയിൽനിന്നു കേരളത്തിലേക്ക് വരുന്ന ട്രെയിനുകളിൽ യാത്രക്കാരോട് ട്രാൻസ്ജൻഡറുകൾ മോശമായി പെരുമാറുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ റെയിൽവേ പോലീസ് പരിശോധന ശക്തമാക്കി വരികയായിരുന്നു. ഉത്തരേന്ത്യയിൽനിന്നു കേരളത്തിലേക്കു വന്ന ഗോഹട്ടി എക്സ്പ്രസ്, ഷാലിമാർ എക്സ്പ്രസ് ട്രെയിനുകളിൽനിന്നാണ് ഇവരെ പിടികൂടിയത്.

ജനറൽ കംപാർട്ട്മെന്‍റുകൾക്ക് പുറമേ സ്ലീപ്പർ, എസി കംപാർട്ടുമെൻറുകളിൽപോലും ഇവർ കടന്നുചെന്നു യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ആരുടെയും പക്കൽ തിരിച്ചറിയിൽ രേഖകളോ യാത്രാടിക്കറ്റോ ഉണ്ടായിരുന്നില്ല. ചോദ്യംചെയ്ത ടിടിആർമാരെ സംഘം ചേർന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.

ആലുവ റെയിൽവേ പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ എറണാകുളം നോർത്തിലെ റെയിൽവേ കോടതിയിലെത്തിച്ച് അഞ്ചു ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഏഴു പേരും ചേർന്ന് 10,100 രൂപ പിഴ അടയ്ക്കാനും ശിക്ഷിക്കുകയായിരുന്നു. ഏഴുപേരെയും വിയ്യൂർ സെൻട്രൽ ജയിലിലേക്കാണ് കൊണ്ടുപോയത്.

ട്രാൻസ് തിരിച്ചറിയൽ കാർഡുകളൊ കൃത്യമായ മേൽവിലാസമൊ ഇല്ലാത്തവരാണ് പിടിയിലായത്. അതുകൊണ്ടുതന്നെ ജാമ്യത്തിൽ വിട്ടാൽ തുടർനടപടികൾ പ്രയാസമാകുമെന്ന് പോലീസ് ചൂണ്ടിക്കാണിച്ചതോടെയാണ് കോടതി കേസ് പിന്നത്തേക്കു വയ്ക്കാതെ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ ശിക്ഷ വിധിച്ചത്. വിധിയിൽ പറയുന്ന 10100 രുപ പിഴ അടയ്ക്കാത്ത പക്ഷം എല്ലാവരും മൂന്നു മാസവും 20 ദിവസവും ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും.
More in Latest News :