ന്യൂഡൽഹി: വധശിക്ഷ വിധിച്ച കേസുകളിൽ സുപ്രീംകോടതിയിൽ വരുന്ന അപ്പീലുകളിൽ ആറുമാസത്തിനകം വാദം കേൾക്കാൻ തീരുമാനം. ഇതു സംബന്ധിച്ചു സുപ്രീം കോടതി പുതിയ മാർഗരേഖ പുറത്തിറക്കി.
സുപ്രീംകോടതി റജിസ്ട്രിയാണ് ഇതുസംബന്ധിച്ച ഓഫിസ് ഉത്തരവ് പുറപ്പെടുവിച്ചത്. മൂന്നംഗ ബെഞ്ചായിരിക്കും വാദം കേൾക്കുക. കേസിലെ രേഖകൾ രജിസ്ട്രി രണ്ടു മാസത്തിനകം തയാറാക്കണം. പ്രാദേശിക ഭാഷകളിലുള്ള രേഖകൾ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തണം. ഹർജി ഫയലിൽ സ്വീകരിച്ചുകഴിഞ്ഞാൽ 30 ദിവസത്തിനകം മറുപടി സത്യവാങ്മൂലം നൽകണമെന്നും ഉത്തരവിൽ പറയുന്നു.
നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതു വിവിധ കാരണങ്ങളാൽ വൈകുന്ന സാഹചര്യം പരിഗണിച്ചാണ് രജിസ്ട്രിയുടെ ഉത്തരവ്.
സുപ്രീംകോടതി റജിസ്ട്രിയാണ് ഇതുസംബന്ധിച്ച ഓഫിസ് ഉത്തരവ് പുറപ്പെടുവിച്ചത്. മൂന്നംഗ ബെഞ്ചായിരിക്കും വാദം കേൾക്കുക. കേസിലെ രേഖകൾ രജിസ്ട്രി രണ്ടു മാസത്തിനകം തയാറാക്കണം. പ്രാദേശിക ഭാഷകളിലുള്ള രേഖകൾ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തണം. ഹർജി ഫയലിൽ സ്വീകരിച്ചുകഴിഞ്ഞാൽ 30 ദിവസത്തിനകം മറുപടി സത്യവാങ്മൂലം നൽകണമെന്നും ഉത്തരവിൽ പറയുന്നു.
നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതു വിവിധ കാരണങ്ങളാൽ വൈകുന്ന സാഹചര്യം പരിഗണിച്ചാണ് രജിസ്ട്രിയുടെ ഉത്തരവ്.