തിരുവനന്തപുരം: പോലീസിന്റെ വെടിയുണ്ടയും ആയുധങ്ങളും കാണാതായതായതും പോലീസ് നവീകരണത്തിന് അനുവദിച്ച കേന്ദ്രഫണ്ട് ക്രമവിരുദ്ധമായി ചെലവഴിച്ചതും അടക്കമുള്ള സുപ്രധാന സിഎജി റിപ്പോർട്ട് വെള്ളിയാഴ്ച സംസ്ഥാന മന്ത്രിസഭാ യോഗം ചർച്ച ചെയ്തില്ല. സംസ്ഥാനം ഇപ്പോൾ നേരിടുന്ന അതിപ്രധാന സംഭവം ചർച്ച ചെയ്യാതെ രാവിലെ ഒൻപതിനു ചേർന്ന മന്ത്രിസഭാ യോഗം മൂന്നു മിനിറ്റു കൊണ്ട് അവസാനിപ്പിക്കുകയായിരുന്നു.
സാധാരണയായി അജൻഡയിൽ ഉൾപ്പെടുത്തിയ വിഷയങ്ങൾ മാത്രമാണു മന്ത്രിസഭയിൽ ചർച്ച ചെയ്യുക. വിഷയം അജൻഡയിൽ ഉൾപ്പെടുത്താത്തതിനാൽ ചർച്ചയ്ക്ക് എടുത്തില്ല. അജൻഡയ്ക്കു പുറത്തുള്ള വിഷയം മന്ത്രിസഭയിൽ ഉന്നയിക്കാൻ മന്ത്രിമാർക്കും ഭയമാണ്. നേരത്തെ ഇത്തരം വിഷയം ചർച്ചയ്ക്കു വന്നപ്പോൾ മുഖ്യമന്ത്രി ഭീഷണിയുടെ സ്വരം പുറപ്പെടുവിച്ചതിനെ തുടർന്നു സംസ്ഥാനം നേരിടുന്ന സുപ്രധാന വിഷയങ്ങൾ പോലും മന്ത്രിസഭയിൽ ചർച്ചയാകാറില്ല.
ഓർഡിനൻസുകൾ പുനർ വിജ്ഞാപനം ചെയ്യാനാണു മന്ത്രിസഭ യോഗത്തിൽ തീരുമാനിച്ചത്. നിയമസഭാ സമ്മേളന തീയതി 19-നു ചേരുന്ന അടുത്ത മന്ത്രിസഭയിൽ ശിപാർശ ചെയ്യാനും തീരുമാനിച്ചു. നിയമസഭാ സമ്മേളനത്തിനു ശേഷം പരും നിയമസഭാ മണ്ഡലത്തിലായതിനാൽ ഏതാനും ചില മന്ത്രിമാർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്.
സാധാരണയായി അജൻഡയിൽ ഉൾപ്പെടുത്തിയ വിഷയങ്ങൾ മാത്രമാണു മന്ത്രിസഭയിൽ ചർച്ച ചെയ്യുക. വിഷയം അജൻഡയിൽ ഉൾപ്പെടുത്താത്തതിനാൽ ചർച്ചയ്ക്ക് എടുത്തില്ല. അജൻഡയ്ക്കു പുറത്തുള്ള വിഷയം മന്ത്രിസഭയിൽ ഉന്നയിക്കാൻ മന്ത്രിമാർക്കും ഭയമാണ്. നേരത്തെ ഇത്തരം വിഷയം ചർച്ചയ്ക്കു വന്നപ്പോൾ മുഖ്യമന്ത്രി ഭീഷണിയുടെ സ്വരം പുറപ്പെടുവിച്ചതിനെ തുടർന്നു സംസ്ഥാനം നേരിടുന്ന സുപ്രധാന വിഷയങ്ങൾ പോലും മന്ത്രിസഭയിൽ ചർച്ചയാകാറില്ല.
ഓർഡിനൻസുകൾ പുനർ വിജ്ഞാപനം ചെയ്യാനാണു മന്ത്രിസഭ യോഗത്തിൽ തീരുമാനിച്ചത്. നിയമസഭാ സമ്മേളന തീയതി 19-നു ചേരുന്ന അടുത്ത മന്ത്രിസഭയിൽ ശിപാർശ ചെയ്യാനും തീരുമാനിച്ചു. നിയമസഭാ സമ്മേളനത്തിനു ശേഷം പരും നിയമസഭാ മണ്ഡലത്തിലായതിനാൽ ഏതാനും ചില മന്ത്രിമാർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്.