കൊച്ചി: എറണാകുളം ലോ കോളേജിൽ എസ്എഫ്ഐ- കെഎസ്യു പ്രവർത്തകർ തമ്മിൽ സംഘർഷം. ഏറ്റുമുട്ടലിൽ രണ്ടുപക്ഷത്തുനിന്നും ഒട്ടേറെ വിദ്യാർഥികൾക്കു പരിക്കേറ്റു. കോളജ് പത്തു ദിവസത്തേക്ക് അടച്ചിട്ടു.
വെള്ളിയാഴ്ച രാവിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോ കോളേജിൽ പുൽവാമ അനുസ്മരണ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതേസമയം, തന്നെ വാലന്റൈൻ ദിനത്തോട് അനുബന്ധിച്ച് കെഎസ്യു തീറ്റമത്സരവും സംഘടിപ്പിച്ചു. ഈ രണ്ടു പരിപാടികളും ഒരേസമയത്ത് നടത്തുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്.
ഇരുകൂട്ടരും പട്ടിക കഷ്ണങ്ങളും ബാറ്റും സ്റ്റന്പുമുപയോഗിച്ച് ഏറ്റുമുട്ടി. പരിക്കേറ്റ എസ്എഫ്ഐ പ്രവർത്തകരെ എറണാകുളം ജനറൽ ആശുപത്രിയിലും കെഎസ്യു പ്രവർത്തകരെ ഇന്ദിരാഗാന്ധി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കെഎസ്യു പരിപാടിയിലേക്ക് എസ്എഫ്ഐ പ്രവർത്തകർ ഇടിച്ചു കയറിയതാണ് അക്രമത്തിൽ കലാശിച്ചതെന്നു കെഎസ്യു ആരോപിച്ചു. അതേസമയം, കെഎസ്യു പുറത്തുനിന്ന് ആളെയിറക്കി തങ്ങളുടെ പ്രവർത്തകരെ മർദിക്കുകയായിരുന്നെന്ന് എസ്എഫ്ഐയും കുറ്റപ്പെടുത്തി.
വെള്ളിയാഴ്ച രാവിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോ കോളേജിൽ പുൽവാമ അനുസ്മരണ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതേസമയം, തന്നെ വാലന്റൈൻ ദിനത്തോട് അനുബന്ധിച്ച് കെഎസ്യു തീറ്റമത്സരവും സംഘടിപ്പിച്ചു. ഈ രണ്ടു പരിപാടികളും ഒരേസമയത്ത് നടത്തുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്.
ഇരുകൂട്ടരും പട്ടിക കഷ്ണങ്ങളും ബാറ്റും സ്റ്റന്പുമുപയോഗിച്ച് ഏറ്റുമുട്ടി. പരിക്കേറ്റ എസ്എഫ്ഐ പ്രവർത്തകരെ എറണാകുളം ജനറൽ ആശുപത്രിയിലും കെഎസ്യു പ്രവർത്തകരെ ഇന്ദിരാഗാന്ധി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കെഎസ്യു പരിപാടിയിലേക്ക് എസ്എഫ്ഐ പ്രവർത്തകർ ഇടിച്ചു കയറിയതാണ് അക്രമത്തിൽ കലാശിച്ചതെന്നു കെഎസ്യു ആരോപിച്ചു. അതേസമയം, കെഎസ്യു പുറത്തുനിന്ന് ആളെയിറക്കി തങ്ങളുടെ പ്രവർത്തകരെ മർദിക്കുകയായിരുന്നെന്ന് എസ്എഫ്ഐയും കുറ്റപ്പെടുത്തി.