കൊച്ചി: പരീക്ഷ എഴുതാൻ അനുമതി തേടി കോഴിക്കോട് പന്തീരങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബ് ഹൈക്കോടതിയെ സമീപിച്ചു. ഫെബ്രുവരി 18-ന് നടക്കുന്ന രണ്ടാം സെമസ്റ്റർ പരീക്ഷ എഴുതാൻ അനുവദിക്കണമെന്നാണ് അലൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവിൽ മൂന്നാം സെമസ്റ്റൽ എൽഎൽബി പരീക്ഷ എഴുതാൻ മാത്രമാണു വിലക്കുള്ളത്. അതിനാൽ രണ്ടാം സെമസ്റ്റർ എഴുതാൻ അനുവദിക്കണം. വിദ്യാർഥിയെന്ന പരിഗണന നൽകി അനുമതി നൽകണമെന്നാണു അലൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നത്.
ഹർജിയിൽ എൻഐഎ, കണ്ണൂർ സർവകലാശാല എന്നിവരോടു ഹൈക്കോടതി വിശദീകരണം തേടി. അലന്റെ പരീക്ഷാകാര്യത്തിൽ തിങ്കളാഴ്ച വിശദമായ സത്യാവാങ്മൂലം നൽകാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. കണ്ണൂർ യൂണിവേഴ്സിറ്റി പാലയാട് കാന്പസിലെ വിദ്യാർഥിയാണ് അലൻ.
അതിനിടെ അലൻ ഷുഹൈബ്, താഹ എന്നിവരുടെ റിമാൻഡ് കൊച്ചിയിലെ പ്രത്യേക കോടതി നീട്ടി. അടുത്ത മാസം 13 വരെയാണു റിമാൻഡ് കാലാവധി നീട്ടിയത്. കേസ് അന്വേഷിക്കുന്ന എൻഐഎ കഴിഞ്ഞ ദിവസങ്ങളിൽ ഇരുവരേയും ചോദ്യം ചെയ്തിരുന്നു.
നിലവിൽ മൂന്നാം സെമസ്റ്റൽ എൽഎൽബി പരീക്ഷ എഴുതാൻ മാത്രമാണു വിലക്കുള്ളത്. അതിനാൽ രണ്ടാം സെമസ്റ്റർ എഴുതാൻ അനുവദിക്കണം. വിദ്യാർഥിയെന്ന പരിഗണന നൽകി അനുമതി നൽകണമെന്നാണു അലൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നത്.
ഹർജിയിൽ എൻഐഎ, കണ്ണൂർ സർവകലാശാല എന്നിവരോടു ഹൈക്കോടതി വിശദീകരണം തേടി. അലന്റെ പരീക്ഷാകാര്യത്തിൽ തിങ്കളാഴ്ച വിശദമായ സത്യാവാങ്മൂലം നൽകാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. കണ്ണൂർ യൂണിവേഴ്സിറ്റി പാലയാട് കാന്പസിലെ വിദ്യാർഥിയാണ് അലൻ.
അതിനിടെ അലൻ ഷുഹൈബ്, താഹ എന്നിവരുടെ റിമാൻഡ് കൊച്ചിയിലെ പ്രത്യേക കോടതി നീട്ടി. അടുത്ത മാസം 13 വരെയാണു റിമാൻഡ് കാലാവധി നീട്ടിയത്. കേസ് അന്വേഷിക്കുന്ന എൻഐഎ കഴിഞ്ഞ ദിവസങ്ങളിൽ ഇരുവരേയും ചോദ്യം ചെയ്തിരുന്നു.