ന്യൂഡൽഹി: ജപ്പാൻ ആഡംബരക്കപ്പൽ ഡയമണ്ട് പ്രിൻസസിലെ മൂന്നാമത്തെ ഇന്ത്യക്കാരനും കൊവിഡ്19 (കൊറോണ വൈറസ്) സ്ഥിരീകരിച്ചു. ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയിലേക്കു മാറ്റിയതായി ടോക്കിയോയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
കൊറോണ സ്ഥിരീകരിച്ച ഇന്ത്യക്കാരായ മൂവരും കപ്പൽ ജീവനക്കാരാണ്. ഇവരുമായി ബന്ധപ്പെടുന്നുണ്ടെന്നും ഇവരുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നും എംബസി അറിയിച്ചു. ഇന്ത്യക്കാരായ മറ്റു രണ്ടുപേർക്ക് വ്യാഴാഴ്ചയാണ് കൊറോണ സ്ഥിരീകരിച്ചത്.
138 ഇന്ത്യക്കാരടക്കം 3,711 പേരുള്ള ഡയമണ്ട് പ്രിൻസസ് എന്നആഡംബരക്കപ്പലാണു കടലിൽ ജപ്പാൻ തീരത്ത് ക്വാറന്ൈറനിൽ (സന്പർക്കവിലക്ക് പിടിച്ചിട്ടിരിക്കുന്നത്. കപ്പലിലെ 218 പേർക്ക് കൊറോണ സ്ഥിരീകരിച്ചുകഴിഞ്ഞു. ചികിത്സാ സഹായത്തിനെത്തിയ ഉദ്യോഗസ്ഥനും രോഗം ബാധിച്ചവരിൽ ഉൾപ്പെടുന്നു.
കൊറോണ സ്ഥിരീകരിച്ച ഇന്ത്യക്കാരായ മൂവരും കപ്പൽ ജീവനക്കാരാണ്. ഇവരുമായി ബന്ധപ്പെടുന്നുണ്ടെന്നും ഇവരുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നും എംബസി അറിയിച്ചു. ഇന്ത്യക്കാരായ മറ്റു രണ്ടുപേർക്ക് വ്യാഴാഴ്ചയാണ് കൊറോണ സ്ഥിരീകരിച്ചത്.
138 ഇന്ത്യക്കാരടക്കം 3,711 പേരുള്ള ഡയമണ്ട് പ്രിൻസസ് എന്നആഡംബരക്കപ്പലാണു കടലിൽ ജപ്പാൻ തീരത്ത് ക്വാറന്ൈറനിൽ (സന്പർക്കവിലക്ക് പിടിച്ചിട്ടിരിക്കുന്നത്. കപ്പലിലെ 218 പേർക്ക് കൊറോണ സ്ഥിരീകരിച്ചുകഴിഞ്ഞു. ചികിത്സാ സഹായത്തിനെത്തിയ ഉദ്യോഗസ്ഥനും രോഗം ബാധിച്ചവരിൽ ഉൾപ്പെടുന്നു.