ബംഗളൂരു: ഇന്ത്യൻ വിമൻസ് ലീഗ് ഫുട്ബോൾ കിരീടം കേരളത്തിൽ നിന്നുള്ള ഗോകുലം കേരള എഫ്സി നേടി. ഫൈനലിൽ മണിപ്പൂർ ടീം ക്രിഫ്സയെ രണ്ടിനെതിരേ മൂന്നു ഗോളുകൾക്ക് വീഴ്ത്തിയാണ് ഗോകുലം ചാമ്പ്യൻമാരായത്. വനിതാ ലീഗ് കിരീടം നേടുന്ന കേരളത്തിൽ നിന്നുള്ള ആദ്യ ടീമാണ് ഗോകുലം കേരള എഫ്സി.
മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ പരമേശ്വരി ദേവിയുടെ ഗോളിൽ ഗോകുലം മുന്നിലെത്തി. 25-ാം മിനിറ്റിൽ കമാലാദേവിയുടെ ഗോളിലൂടെ ഗോകുലം ലീഡ് ഉയർത്തി. 33-ാം മിനിറ്റിൽ ഡാൻമി ഗ്രേസിലൂടെ ഒരെണ്ണം തിരിച്ചടിച്ച ക്രിഫ്സ മത്സരത്തിലേക്ക് തിരിച്ചുവരാൻ ശ്രമം നടത്തി. പകുതിക്ക് പിരിയുമ്പോൾ ഗോകുലം 2-1ന് ലീഡ് ചെയ്യുകയായിരുന്നു.
രണ്ടാം പകുതിയ പൊതുതി കളിച്ച ക്രിഫ്സ 71-ാം മിനിറ്റിൽ ഒപ്പമെത്തി. രത്തൻബാല ദേവിയായിരുന്നു ഗോൾ സ്കോറർ. എന്നാൽ 87-ാം മിനിറ്റിൽ സ്റ്റാർ സ്ട്രൈക്കർ സബിത്ര ഭണ്ഡാരി ഗോകുലത്തിനായി മൂന്നാം ഗോളും കിരീടവും നേടിയെടുക്കുകയായിരുന്നു. ടൂർണമെന്റിൽ സബിത്രയുടെ 19-ാം ഗോളാണ് ഗോകുലത്തിന് കിരീടം സമ്മാനിച്ചത്.
മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ പരമേശ്വരി ദേവിയുടെ ഗോളിൽ ഗോകുലം മുന്നിലെത്തി. 25-ാം മിനിറ്റിൽ കമാലാദേവിയുടെ ഗോളിലൂടെ ഗോകുലം ലീഡ് ഉയർത്തി. 33-ാം മിനിറ്റിൽ ഡാൻമി ഗ്രേസിലൂടെ ഒരെണ്ണം തിരിച്ചടിച്ച ക്രിഫ്സ മത്സരത്തിലേക്ക് തിരിച്ചുവരാൻ ശ്രമം നടത്തി. പകുതിക്ക് പിരിയുമ്പോൾ ഗോകുലം 2-1ന് ലീഡ് ചെയ്യുകയായിരുന്നു.
രണ്ടാം പകുതിയ പൊതുതി കളിച്ച ക്രിഫ്സ 71-ാം മിനിറ്റിൽ ഒപ്പമെത്തി. രത്തൻബാല ദേവിയായിരുന്നു ഗോൾ സ്കോറർ. എന്നാൽ 87-ാം മിനിറ്റിൽ സ്റ്റാർ സ്ട്രൈക്കർ സബിത്ര ഭണ്ഡാരി ഗോകുലത്തിനായി മൂന്നാം ഗോളും കിരീടവും നേടിയെടുക്കുകയായിരുന്നു. ടൂർണമെന്റിൽ സബിത്രയുടെ 19-ാം ഗോളാണ് ഗോകുലത്തിന് കിരീടം സമ്മാനിച്ചത്.