ഹാമിൽട്ടണ്: ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ന്യൂസിലൻഡ് ഇലവനെതിരേ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 263 റണ്‍സിന് പുറത്തായി. ഹനുമാ വിഹാരിയുടെ സെഞ്ചുറിയും (പുറത്താകാതെ 101), ചേതേശ്വർ പൂജാരയും അർധ സെഞ്ചുറിയും (93) ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിക്കുകയായിരുന്നു. മറ്റാർക്കും തിളങ്ങാനായില്ല.
യുവതാരങ്ങളായ പൃഥ്വി ഷായും ശുഭ്മാൻ ഗില്ലും വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയും പൂജ്യത്തിന് പുറത്തായപ്പോൾ മായങ്ക് അഗർവാളിന്റെ സമ്പാദ്യം ഒരു റണ്‍ മാത്രമായി. ഋഷഭ് പന്ത് ഏഴ് റണ്‍സിന് കൂടാരം കയറി. പൂജാരയ്ക്കും വിഹാരിക്കും പുറമേ രണ്ടക്കം കടന്നത് അജിങ്ക്യ രഹാനെ (18) മാത്രം.
യുവതാരങ്ങളായ പൃഥ്വി ഷായും ശുഭ്മാൻ ഗില്ലും വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയും പൂജ്യത്തിന് പുറത്തായപ്പോൾ മായങ്ക് അഗർവാളിന്റെ സമ്പാദ്യം ഒരു റണ്‍ മാത്രമായി. ഋഷഭ് പന്ത് ഏഴ് റണ്‍സിന് കൂടാരം കയറി. പൂജാരയ്ക്കും വിഹാരിക്കും പുറമേ രണ്ടക്കം കടന്നത് അജിങ്ക്യ രഹാനെ (18) മാത്രം.