ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ഗാർഗി കോളജിൽ കടന്നു കയറി വിദ്യാർഥികൾക്കു നേരെ ലൈംഗിതിക്രമം നടത്തിയതിന് പോലീസ് അറസ്റ്റ് ചെയ്ത 10 പ്രതികൾക്കും ജാമ്യം. ഡൽഹി സാകേത് കോടതിയാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്. 10,000 രൂപയുടെ ജാമ്യത്തിലാണ് പ്രതികൾക്ക് ജാമ്യം നൽകിയിരിക്കുന്നത്. നേരത്തെ, ഇവരെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കോളജിലെ വാര്‍ഷിക ആഘോഷത്തിനിടെ ഗാര്‍ഗി കോളജില്‍ അക്രമികള്‍ അതിക്രമിച്ചു കയറിയത്. ജയ്ശ്രീറാം വിളികള്‍ ഉയര്‍ത്തിയാണ് അക്രമികള്‍ എത്തിയതെന്ന് വിദ്യാര്‍ഥിനികള്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ വിദ്യാർഥികളെ കടന്നുപിടിച്ച് ആക്രമിക്കുകയായിരുന്നു.
അക്രമത്തിനിരയായ പെണ്‍കുട്ടികള്‍ സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോളജ് കാംപസില്‍ അക്രമികള്‍ നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളും വിദ്യാര്‍ഥികള്‍ പുറത്തുവിട്ടിരുന്നു. സംഭവത്തിൽ പരാതി ലഭിച്ചില്ലെന്ന ന്യായമുയർത്തി പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യാത്തതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതോടെയാണ് പ്രതികൾക്കെതിരെ പോലീസ് കേസെടുത്തതും അറസ്റ്റ് ഉൾപ്പെടയുള്ള നടപടികളുണ്ടായതും.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കോളജിലെ വാര്‍ഷിക ആഘോഷത്തിനിടെ ഗാര്‍ഗി കോളജില്‍ അക്രമികള്‍ അതിക്രമിച്ചു കയറിയത്. ജയ്ശ്രീറാം വിളികള്‍ ഉയര്‍ത്തിയാണ് അക്രമികള്‍ എത്തിയതെന്ന് വിദ്യാര്‍ഥിനികള്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ വിദ്യാർഥികളെ കടന്നുപിടിച്ച് ആക്രമിക്കുകയായിരുന്നു.
അക്രമത്തിനിരയായ പെണ്‍കുട്ടികള്‍ സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോളജ് കാംപസില്‍ അക്രമികള്‍ നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളും വിദ്യാര്‍ഥികള്‍ പുറത്തുവിട്ടിരുന്നു. സംഭവത്തിൽ പരാതി ലഭിച്ചില്ലെന്ന ന്യായമുയർത്തി പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യാത്തതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതോടെയാണ് പ്രതികൾക്കെതിരെ പോലീസ് കേസെടുത്തതും അറസ്റ്റ് ഉൾപ്പെടയുള്ള നടപടികളുണ്ടായതും.