കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ കാസർഗോഡ് സ്വദേശിയായ യാത്രക്കാരനെ സ്വർണ കാരിയറാണെന്നു സംശയിച്ചു തട്ടികൊണ്ടുപോയി. ഇന്നു പുലർച്ചെ ദുബായിയിൽ നിന്നെത്തിയ കാസർഗോഡ് സ്വദേശിയാണ് ഗുണ്ടാസംഘങ്ങളുടെ ആക്രമണത്തിനിരയായത്. ഇയാളുടെ കൈവശശമുണ്ടായിരുന്ന സ്വർണാഭരണവും പണവും കവർന്നിട്ടുണ്ട്.
സ്വർണകള്ളക്കടത്തുമായി എത്തിയ യാത്രക്കാരനാണെന്നു സംശയിച്ചാണ് ഗുണ്ടാസംഘം ഇയാളെ തട്ടികൊണ്ടു പോയി മർദിച്ചു വഴിയിൽ ഉപേക്ഷിച്ചത്. ഇയാൾ വിമാനത്താവളത്തിൽ നിന്നു ഓട്ടോറിക്ഷയിൽ കോഴിക്കോട്ടേക്കു പോവുകയായിരുന്നു. തുടർന്നു ഇയാളുടെ വാഹനത്തെ പിന്തുടർന്നെത്തിയ ഗുണ്ടാസംഘം ഓട്ടോറിക്ഷ തടഞ്ഞുനിർത്തി യുവാവിനെ തട്ടികൊണ്ടുപോവുകയായിരുന്നു.
സംഭവത്തെക്കുറിച്ചു കൊണ്ടോട്ടി പോലീസ് അന്വേഷണത്തിലാണ്. ദിവസങ്ങൾക്കു മുന്പു കർണാടക സ്വദേശിയായ യാത്രക്കാരനെ സമാനമായ രീതിയിൽ ഗുണ്ടാസംഘം തട്ടികൊണ്ടുപോയി വഴിയിലുപേക്ഷിച്ചിരുന്നു.
സ്വർണകള്ളക്കടത്തുമായി എത്തിയ യാത്രക്കാരനാണെന്നു സംശയിച്ചാണ് ഗുണ്ടാസംഘം ഇയാളെ തട്ടികൊണ്ടു പോയി മർദിച്ചു വഴിയിൽ ഉപേക്ഷിച്ചത്. ഇയാൾ വിമാനത്താവളത്തിൽ നിന്നു ഓട്ടോറിക്ഷയിൽ കോഴിക്കോട്ടേക്കു പോവുകയായിരുന്നു. തുടർന്നു ഇയാളുടെ വാഹനത്തെ പിന്തുടർന്നെത്തിയ ഗുണ്ടാസംഘം ഓട്ടോറിക്ഷ തടഞ്ഞുനിർത്തി യുവാവിനെ തട്ടികൊണ്ടുപോവുകയായിരുന്നു.
സംഭവത്തെക്കുറിച്ചു കൊണ്ടോട്ടി പോലീസ് അന്വേഷണത്തിലാണ്. ദിവസങ്ങൾക്കു മുന്പു കർണാടക സ്വദേശിയായ യാത്രക്കാരനെ സമാനമായ രീതിയിൽ ഗുണ്ടാസംഘം തട്ടികൊണ്ടുപോയി വഴിയിലുപേക്ഷിച്ചിരുന്നു.