അഹമ്മദാബാദ്: ഭഗത് സിംഗിനെയും മറ്റു വിപ്ലവകാരികളെയും രക്ഷപ്പെടുത്താൻ ഗാന്ധിജി ശ്രമിച്ചില്ലെന്ന ആരോപണവുമായി കേന്ദ്ര സർക്കാരിന്റെ മുഖ്യ സാന്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാൽ. ഗുജറാത്ത് സർവകലാശാലയിൽ നടന്ന ചടങ്ങിലായിരുന്നു സന്യാലിന്റെ പരാമർശം.
ഗാന്ധി ശ്രമിച്ചിരുന്നുവെങ്കിൽ അവരെ തൂക്കിക്കൊല്ലാതിരിക്കുമോ എന്നറിയില്ല. പക്ഷേ അദ്ദേഹം ശ്രമിച്ചില്ലെന്നതാണ് യാഥാർഥ്യം. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ ഈ ബദൽ ചരിത്രത്തെ മനഃപൂർവം അടിച്ചമർത്തുകയാണ്. വിപ്ലവകാരികളുടെ കഥയെ അട്ടിമറിക്കാനാണ് ചരിത്രകാരൻമാരുൾപ്പടെ ശ്രമിച്ചതെന്ന് പറയേണ്ടി വരുമെന്നും സന്യാൽ പറഞ്ഞു.
ഇന്ത്യയെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് ബ്രിട്ടീഷുകാർക്കു മനസിലായതുകൊണ്ടാണ് ഇന്ത്യ സ്വതന്ത്രമായതെന്നും വിപ്ലവകാരികളെ കുറിച്ചുള്ള ഇത്തരം ആഖ്യാനങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം സന്യാൽ ആവശ്യപ്പെട്ടു.
ഗാന്ധി ശ്രമിച്ചിരുന്നുവെങ്കിൽ അവരെ തൂക്കിക്കൊല്ലാതിരിക്കുമോ എന്നറിയില്ല. പക്ഷേ അദ്ദേഹം ശ്രമിച്ചില്ലെന്നതാണ് യാഥാർഥ്യം. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ ഈ ബദൽ ചരിത്രത്തെ മനഃപൂർവം അടിച്ചമർത്തുകയാണ്. വിപ്ലവകാരികളുടെ കഥയെ അട്ടിമറിക്കാനാണ് ചരിത്രകാരൻമാരുൾപ്പടെ ശ്രമിച്ചതെന്ന് പറയേണ്ടി വരുമെന്നും സന്യാൽ പറഞ്ഞു.
ഇന്ത്യയെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് ബ്രിട്ടീഷുകാർക്കു മനസിലായതുകൊണ്ടാണ് ഇന്ത്യ സ്വതന്ത്രമായതെന്നും വിപ്ലവകാരികളെ കുറിച്ചുള്ള ഇത്തരം ആഖ്യാനങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം സന്യാൽ ആവശ്യപ്പെട്ടു.