ജെയ്പുർ: രാജസ്ഥാനിൽ ഏഴുവയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവിന് മരണംവരെ ജീവപര്യന്തം തടവ്. ജാൽവാറിലെ പ്രത്യേക പോസ്കോ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി 70,000 രൂപ പിഴയടക്കാനും കോടതി വിധിച്ചു.
ജാൽവാർ സ്വദേശിയായ മുഹമ്മദ് റയീസിനെയാണ് കോടതി ശിക്ഷിച്ചത്. 2017 ഡിസംബറിൽ ആണ് ശിശുക്ഷേമ സമിതി കുട്ടിയെ രക്ഷപെടുത്തുന്നത്. കൗൺസലിംഗിൽ പിതാവിൽനിന്ന് തുടർച്ചയായി ലൈംഗീക പീഡനം ഏൽക്കേണ്ടിവന്ന അനുഭവം പെൺകുട്ടി വെളിവാക്കി. അങ്കനവാടി അധ്യാപികയോടാണ് കുട്ടി ആദ്യം ദുരനുഭവം പങ്കുവച്ചത്. ഇവർ ശിശുക്ഷേമ സമിതിയെ വിവരമറിയിക്കുകയായിരുന്നു.
പെൺകുട്ടിക്ക് രണ്ട് മാസം പ്രായമുള്ളപ്പോൾ അമ്മ മരിച്ചു. പിന്നീട് പിതാവാണ് കുട്ടിയെ സംരക്ഷിച്ചുപോന്നത്. കേസിൽ 26 സാക്ഷികളെ വിസ്തരിച്ച കോടതി 51 രേഖകളും പരിശോധിച്ചു.
ജാൽവാർ സ്വദേശിയായ മുഹമ്മദ് റയീസിനെയാണ് കോടതി ശിക്ഷിച്ചത്. 2017 ഡിസംബറിൽ ആണ് ശിശുക്ഷേമ സമിതി കുട്ടിയെ രക്ഷപെടുത്തുന്നത്. കൗൺസലിംഗിൽ പിതാവിൽനിന്ന് തുടർച്ചയായി ലൈംഗീക പീഡനം ഏൽക്കേണ്ടിവന്ന അനുഭവം പെൺകുട്ടി വെളിവാക്കി. അങ്കനവാടി അധ്യാപികയോടാണ് കുട്ടി ആദ്യം ദുരനുഭവം പങ്കുവച്ചത്. ഇവർ ശിശുക്ഷേമ സമിതിയെ വിവരമറിയിക്കുകയായിരുന്നു.
പെൺകുട്ടിക്ക് രണ്ട് മാസം പ്രായമുള്ളപ്പോൾ അമ്മ മരിച്ചു. പിന്നീട് പിതാവാണ് കുട്ടിയെ സംരക്ഷിച്ചുപോന്നത്. കേസിൽ 26 സാക്ഷികളെ വിസ്തരിച്ച കോടതി 51 രേഖകളും പരിശോധിച്ചു.