+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"മതേതരമല്ല'; മദ്രസകൾക്കും സംസ്കൃത പഠനശാലകൾക്കും പൂട്ടിട്ട് ആസാം സർക്കാർ

ഗോഹട്ടി: സർക്കാർ നിയന്ത്രണത്തിലുള്ള മദ്രസകളും സംസ്കൃത പഠനശാലകളും നിർത്തലാക്കാൻ ആസാം സർക്കാർ തീരുമാനിച്ചു. ഇവയെ സർക്കാർ സ്കൂളുകളാക്കി മാറ്റാനാണ് ബിജെപ
ഗോഹട്ടി: സർക്കാർ നിയന്ത്രണത്തിലുള്ള മദ്രസകളും സംസ്കൃത പഠനശാലകളും നിർത്തലാക്കാൻ ആസാം സർക്കാർ തീരുമാനിച്ചു. ഇവയെ സർക്കാർ സ്കൂളുകളാക്കി മാറ്റാനാണ് ബിജെപി സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ആറുമാസത്തിനുള്ളിൽ ഉത്തരവ് നടപ്പാക്കാനും സർക്കാർ നിർദേശിച്ചു.

ഒരു മതേതര സർക്കാർ ഇത്തരം സ്കൂളുകൾ നടത്തേണ്ട ആവശ്യമില്ലെന്ന് ആസാം വിദ്യാഭ്യാസമന്ത്രി ഹിമാന്ത ബിശ്വ ശർമ പ്രതികരിച്ചു. സംസ്കൃത ടോൾ ബോർഡിനെ 2017-ൽ ആസാം സർക്കാർ സെക്കൻഡറി ബോർഡ് എജ്യൂക്കേഷനുമായി ലയിപ്പിച്ചിരുന്നു. ഇപ്പോൾ ഇതു പൂർണമായും നിർത്തലാക്കാനാണ് സർക്കാർ തീരുമാനം.

1200 മദ്രസകളും 200 സംസ്കൃത പഠനശാലകളും ആസാമിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഇവർക്ക് മെട്രിക്കുലേഷനും ഹയർ സെക്കൻഡറി സ്കൂളിനും തൃല്യമായ സർട്ടിഫിക്കറ്റ് ലഭിക്കുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും ഹിമാന്ത ബിശ്വ ശർമ വ്യക്തമാക്കി.

അതേസമയം, സ്വകാര്യ മദ്രസകൾക്കും സംസ്കൃത പഠനശാലകൾക്കും തുടരുന്നതിന് പ്രശനങ്ങളില്ലെന്നും മന്ത്രി അറിയിച്ചു.
More in Latest News :