മുംബൈ: മഹാരാഷ്ട്രയിലെ സർക്കാർ ജീവനക്കാർക്ക് ഇനി ആഴ്ചയിൽ അഞ്ചു ദിവസം മാത്രം ജോലി ചെയ്താൽ മതി. ഫെബ്രുവരി 29 മുതൽ ഇതു നടപ്പാക്കും എന്നാൽ, ജീവനക്കാർ ദിവസം 45 മിനിറ്റ് കൂടുതൽ ജോലി ചെയ്യേണ്ടി വരും. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണു തീരുമാനമെടുത്തത്. സംസ്ഥാനത്തെ 20 ലക്ഷത്തോളം ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
നിലവിൽ മുംബൈയിൽ രാവിലെ 9.45 മുതൽ വൈകുന്നേരം 5.30 വരെയും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 5.45 വരെയുമായിരുന്നു ജോലി സമയം. ഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള 30 മിനിറ്റ് ഉൾപ്പെടെയാണിത്. പുതിയ ക്രമമനുസരിച്ച് രാവിലെ 9.45 മുതൽ വൈകുന്നേരം 6.15 വരെയാണു ജോലിസമയം. ഉച്ചയ്ക്ക് ഒന്നിനും രണ്ടിനുമിടയിൽ 30 മിനിറ്റ് ഉച്ചഭക്ഷണത്തിന് അനുവദിച്ചിട്ടുണ്ട്.
എന്നാൽ പോലീസ്, ഫയർ ബ്രിഗേഡ്, ഗവ. കോളജുകൾ, പോളിടെക്നിക് കോളജുകൾ, ശുചീകരണ തൊഴിലാളികൾ എന്നിവർക്കു പുതിയ സമയക്രമം ബാധകമല്ല. കേന്ദ്ര സർക്കാർ ജീവനക്കാരെക്കൂടാതെ രാജസ്ഥാൻ, ബിഹാർ, പഞ്ചാബ്, ഡൽഹി, തമിഴ്നാട്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലും ജീവനക്കാർക്ക് അഞ്ചു ദിവസമാണു ജോലി.
നിലവിൽ മുംബൈയിൽ രാവിലെ 9.45 മുതൽ വൈകുന്നേരം 5.30 വരെയും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 5.45 വരെയുമായിരുന്നു ജോലി സമയം. ഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള 30 മിനിറ്റ് ഉൾപ്പെടെയാണിത്. പുതിയ ക്രമമനുസരിച്ച് രാവിലെ 9.45 മുതൽ വൈകുന്നേരം 6.15 വരെയാണു ജോലിസമയം. ഉച്ചയ്ക്ക് ഒന്നിനും രണ്ടിനുമിടയിൽ 30 മിനിറ്റ് ഉച്ചഭക്ഷണത്തിന് അനുവദിച്ചിട്ടുണ്ട്.
എന്നാൽ പോലീസ്, ഫയർ ബ്രിഗേഡ്, ഗവ. കോളജുകൾ, പോളിടെക്നിക് കോളജുകൾ, ശുചീകരണ തൊഴിലാളികൾ എന്നിവർക്കു പുതിയ സമയക്രമം ബാധകമല്ല. കേന്ദ്ര സർക്കാർ ജീവനക്കാരെക്കൂടാതെ രാജസ്ഥാൻ, ബിഹാർ, പഞ്ചാബ്, ഡൽഹി, തമിഴ്നാട്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലും ജീവനക്കാർക്ക് അഞ്ചു ദിവസമാണു ജോലി.