സഹരൺപുർ: മുംബൈ ഭീകരാക്രമണ പരന്പരകളുടെ സൂത്രധാരൻ ഹാഫിസ് സയീദ് ഉൾപ്പെടെയുള്ളവർ എത്തിയ ഉത്തർപ്രദേശിലെ ദേവ്ബന്ധ് ഭീകരരുടെ ഗംഗോത്രിയാണെന്നു ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിംഗ്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് സഹരാൻപുരിൽ നടന്ന റാലിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് കേന്ദ്രമന്ത്രിയുടെ പരാമർശം.
ഗംഗോത്രി പ്രസ്താവന വിവാദമായതോടെ നിരവധി പേർ ഗിരിരാജ് സിംഗിനെതിരേ രംഗത്തെത്തി. വെറുപ്പുകൊണ്ട് അന്ധത ബാധിച്ച ഗിരിരാജ്, പവിത്രമായ ഗംഗോത്രിയെന്ന പദത്തെ അപമാനിച്ചുവെന്ന് കോൺഗ്രസ് നേതാവ് ഇമ്രാൻ മസൂദ് പറഞ്ഞു. സ്വാതന്ത്ര്യസമര പോരാളികളുടെ കർമഭൂമിയാണ് ദേവ്ബന്ധ് എന്നാണ് സഹരാൻപുർ എംപി ഹാജി ഫസലൂർ റഹ്മാൻ പ്രതികരിച്ചത്.
ഗംഗോത്രി പ്രസ്താവന വിവാദമായതോടെ നിരവധി പേർ ഗിരിരാജ് സിംഗിനെതിരേ രംഗത്തെത്തി. വെറുപ്പുകൊണ്ട് അന്ധത ബാധിച്ച ഗിരിരാജ്, പവിത്രമായ ഗംഗോത്രിയെന്ന പദത്തെ അപമാനിച്ചുവെന്ന് കോൺഗ്രസ് നേതാവ് ഇമ്രാൻ മസൂദ് പറഞ്ഞു. സ്വാതന്ത്ര്യസമര പോരാളികളുടെ കർമഭൂമിയാണ് ദേവ്ബന്ധ് എന്നാണ് സഹരാൻപുർ എംപി ഹാജി ഫസലൂർ റഹ്മാൻ പ്രതികരിച്ചത്.