+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുട്ടികൾ രണ്ട് മതിയെന്ന് ശിവസേന

ന്യൂഡൽഹി: ജനസംഖ്യാ നിയന്ത്രണത്തിന്‍റെ മറവിൽ രാജ്യത്ത് ഒരു കുടുംബത്തിൽ രണ്ടു കുട്ടികളിൽ കൂടുതൽ പാടില്ലെന്ന നിർദേശവുമായി ശിവസേന പാർലമെന്‍റിൽ. ശിവസേന എംപ
കുട്ടികൾ രണ്ട് മതിയെന്ന് ശിവസേന
ന്യൂഡൽഹി: ജനസംഖ്യാ നിയന്ത്രണത്തിന്‍റെ മറവിൽ രാജ്യത്ത് ഒരു കുടുംബത്തിൽ രണ്ടു കുട്ടികളിൽ കൂടുതൽ പാടില്ലെന്ന നിർദേശവുമായി ശിവസേന പാർലമെന്‍റിൽ. ശിവസേന എംപി അനിൽ ദേശായി ആണ് രാജ്യസഭയിൽ ജനസംഖ്യാ നിയന്ത്രണത്തിനു രണ്ടു കുട്ടികൾ എന്ന നിബന്ധനയുൾപ്പെടെ ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ട് സ്വകാര്യ ബിൽ അവതരിപ്പിച്ചത്. ചെറിയ കുടുംബങ്ങളെ സർക്കാർ പ്രോത്സാഹിപ്പിക്കണമെന്നും വലിയ കുടുംബങ്ങളുടെ മേൽ അധിക നികുതി ചുമത്തണമെന്നും ബില്ലിൽ ആവശ്യപ്പെടുന്നു.

ഒരു കുടുംബത്തിൽ രണ്ടു കുട്ടികളിൽ കൂടുതൽ പാടില്ല. നികുതി, ജോലി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഇളവുകൾ നൽകി സർക്കാർ ചെറിയ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കണം. രണ്ടു കുട്ടികളിൽ കൂടുതലുള്ള കുടുംബങ്ങൾക്കു സബ്സിഡികൾ ഉൾപ്പെടെ എല്ലാ ഇളവുകളും റദ്ദാക്കണം.

ഭരണഘടനയിൽ സംസ്ഥാനങ്ങൾക്കുള്ള ഡയറക്റേറ്റീവ് പ്രിൻസിപ്പിൾസ് ഓഫ് സ്റ്റേറ്റ് പോളിസീസ് എന്ന ഭാഗത്ത് ഭേദഗതി വരുത്തി പുതിയ വ്യവസ്ഥ ചേർക്കണമെന്നാണ് അനിൽ ദേശായിയുടെ സ്വകാര്യ ബില്ലിൽ പറയുന്നത്. പോഷകാഹാരത്തിനും പൊതുജനാരോഗ്യത്തിനും സംസ്ഥാന സർക്കാരുകൾ സത്വര നടപടിയെടുക്കണം എന്നു വ്യക്തമാക്കുന്ന ഭരണഘടനയിലെ 47-ാം വകുപ്പിനുശേഷം ജനസംഖ്യ നിയന്ത്രണത്തിനായി 47 എ എന്നൊരു വകുപ്പു കൂടി കൂട്ടിച്ചേർക്കണമെന്നാണ് ആവശ്യം.

സംസ്ഥാനങ്ങൾ ചെറിയ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുകയും ഇവർക്ക് നികുതി ഇളവുകളും ജോലി-വിദ്യാഭ്യാസ സംവരണവും നൽകണമെന്നാണ് ശിവസേന മുന്നോട്ടുവച്ച 47 എ വകുപ്പിലെ പ്രധാന ആവശ്യം.

രണ്ടു കുട്ടികൾ എന്ന പരിമിതിക്കുള്ളിൽ നിൽക്കുന്ന കുടുംബങ്ങൾക്കാണ് ഇളവുകൾ നൽകേണ്ടത്. ജനസംഖ്യ നിയന്ത്രണത്തിനായി രണ്ടു കുട്ടികളിൽ കൂടുതലുള്ള എല്ലാ വലിയ കുടുംബങ്ങളുടെയും ആനുകൂല്യങ്ങൾ റദ്ദാക്കണം.

രാജ്യത്തെ ജനസംഖ്യ 125 കോടി കടന്നത് ആശങ്കയും ഭീതിയും ഉണർത്തുന്ന വസ്തുതയാണെന്നു ശിവസേന എംപി ചൂണ്ടിക്കാട്ടി. ജനസംഖ്യ നിയന്ത്രണത്തിനായി കുട്ടികളുടെ എണ്ണം നിയന്ത്രിക്കണമെന്ന ആവശ്യം ഇതിന് മുൻപ് പാർലമെന്‍റിൽ ഉന്നയിച്ചത് ബിജെപിയാണ്. 2016ൽ ബിജെപി എംപി പ്രഹ്ളാദ് സിംഗ് പട്ടേലും ഇതേ ആവശ്യമുന്നയിച്ച് സ്വകാര്യ ബില്ലുമായി എത്തിയെങ്കിലും പാർലമെന്‍റിൽ അവതരിപ്പിക്കാൻ ആയില്ല.

2019 ജൂലൈയിൽ ബിജെപി എംപി രാകേഷ് സിൻഹ ജനസംഖ്യ നിയന്ത്രണ ബില്ല് സ്വകാര്യ ബില്ലായി രാജ്യസഭയിൽ അവതരിപ്പിച്ചിരുന്നു. രണ്ടു കുട്ടികളിൽ കൂടുതൽ ഉള്ളവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നായിരുന്നു ബിജെപി എംപിയുടെ ആവശ്യം. രണ്ടു കുട്ടികളിൽ കൂടുതൽ ഉള്ളവർക്ക് ബാങ്ക് ലോണുകളിൽ ഉയർന്ന പലിശ ഈടാക്കണം. തെരഞ്ഞെടുപ്പുകളിൽ നിന്നു മത്സരിക്കുന്നതിൽ നിന്നു വിലക്കണം എന്നുമാവശ്യപ്പെടുന്ന രാകേഷ് സിൻഹയുടെ ബില്ല് പാർലമെന്‍റിൽ ഇപ്പോഴും പെൻഡിംഗിലാണ്.

രണ്ടു കുട്ടികൾ എന്ന നിബന്ധന നിലവിൽ പഞ്ചായത്തീരാജ് നിയമത്തിന്‍റെ ഭാഗമാണ്. ചില സംസ്ഥാനങ്ങളിൽ രണ്ടു കുട്ടികളിൽ കൂടുതൽ ഉള്ളവർ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുകയോ ചുമതലകൾ വഹിക്കുകയോ ചെയ്യരുതെന്ന് കാര്യം സുപ്രീംകോടതിയും ശരിവച്ചിട്ടുണ്ട്. ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഈ നിബന്ധനയുള്ളത്. ഈ നിബന്ധന അനുസരിച്ച് 2018ൽ രാജസ്ഥാനിൽ 412 പഞ്ചായത്ത് ഭാരവാഹികൾക്കാണു രണ്ടു കുട്ടികളിൽ കൂടുതൽ ഉണ്ടെന്ന കാരണത്താൽ സ്ഥാനം നഷ്ടപ്പെട്ടത്. മധ്യപ്രദേശിൽ 350ഉം ഹരിയാനയിൽ 275ഉം പഞ്ചായത്ത് ഭാരവാഹികൾക്ക് സ്ഥാനം നഷ്ടപ്പെട്ടു. മധ്യപ്രദേശിൽ ഇത്തരത്തിൽ സ്ഥാനം നഷ്ടപ്പെട്ടവർ എല്ലാം തന്നെ ഗോത്ര വർഗത്തിൽ പെട്ട പ്രതിനിധികളായിരുന്നു.

സ്വകാര്യ ബിൽ

എംപിമാർക്കു സ്വകാര്യ ബില്ല് അവതരിപ്പിക്കുന്നതിന് ആദ്യം പാർലമെന്‍റിൽ നോട്ടീസ് നൽകണം. എന്ത് ആവശ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് ബിൽ കൊണ്ടു വരുന്നതെന്ന് നോട്ടീസിൽ വ്യക്തമാക്കിയിരിക്കണം. ഈ ബിൽ ചട്ടപ്രകാരം അവതരിപ്പിക്കാമോ എന്ന് രാജ്യസഭ, ലോക്സഭ സെക്രട്ടേറിയറ്റുകൾ പരിശോധിക്കും. സംശയങ്ങളുണ്ടെങ്കിൽ നിയമ മന്ത്രാലയത്തിന്‍റെ സഹായം തേടും. നിയമമന്ത്രാലയം അംഗീകരിച്ചാൽ ബിൽ അവതരിപ്പിക്കാം. ഏതൊക്കെ ബില്ല് അവതരിപ്പിക്കണം എന്ന് നറുക്കെടുക്കും. ആ നിലയ്ക്ക് സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കുന്നതും ചർച്ചയ്ക്കെടുക്കുന്നതുമായ നടപടികൾ വളരെ അപൂർവമായേ ഉണ്ടാകാറുള്ളൂ. സാധാരണ പാർലമെന്‍റിന്‍റെ ഇരുസഭകളിലും വെള്ളിയാഴ്ചകളിലാണ് സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കാനുള്ള ദിവസം.

സെബി മാത്യു
More in Latest News :