തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന് നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി വിജിലൻസാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ശനിയാഴ്ച രാവിലെ 11ന് പൂജപ്പുര വിജിലൻസ് ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം.
ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയതിന് ശേഷമുള്ള ആദ്യ ചോദ്യം ചെയ്യലാണിത്. അഴിമതി നിരോധനനിയമം 17 (എ) പ്രകാരമാണ് ഗവർണർ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയത്. ഇതനുസരിച്ച് അറസ്റ്റ് ചെയ്യാനും കുറ്റപത്രത്തിൽ പേരുചേർക്കാനും കഴിയും.
കരാർ വ്യവസ്ഥകൾ ലംഘിച്ച് കരാർ ഏറ്റെടുത്ത കമ്പനിക്ക് മുൻകൂറായി എട്ടു കോടി രൂപ നൽകിയെന്ന ആരോപണത്തിലാണ് ഇബ്രാഹിം കുഞ്ഞ് അന്വേഷണം നേരിടുന്നത്. കരാറുകാർക്ക് മുൻകൂർ പണം നൽകിയതിലൂടെ സർക്കാർ ഖജനാവിന് 54 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കണ്ടെത്തിയിരുന്നു.
ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയതിന് ശേഷമുള്ള ആദ്യ ചോദ്യം ചെയ്യലാണിത്. അഴിമതി നിരോധനനിയമം 17 (എ) പ്രകാരമാണ് ഗവർണർ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയത്. ഇതനുസരിച്ച് അറസ്റ്റ് ചെയ്യാനും കുറ്റപത്രത്തിൽ പേരുചേർക്കാനും കഴിയും.
കരാർ വ്യവസ്ഥകൾ ലംഘിച്ച് കരാർ ഏറ്റെടുത്ത കമ്പനിക്ക് മുൻകൂറായി എട്ടു കോടി രൂപ നൽകിയെന്ന ആരോപണത്തിലാണ് ഇബ്രാഹിം കുഞ്ഞ് അന്വേഷണം നേരിടുന്നത്. കരാറുകാർക്ക് മുൻകൂർ പണം നൽകിയതിലൂടെ സർക്കാർ ഖജനാവിന് 54 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കണ്ടെത്തിയിരുന്നു.