ന്യൂഡൽഹി: എൽപിജി വിലവർധനയ്ക്കെതിരെ കോണ്ഗ്രസ് രംഗത്ത്. എൽപിജി വില വർധന സാധാരണക്കാരന്റെ ബജറ്റിനെ താളം തെറ്റിച്ചെന്ന് കോണ്ഗ്രസ് വക്താവ് രണ്ദീപ് സിംഗ് സുർജേവാല പറഞ്ഞു. ഇത് ഇന്ത്യയിലെ സ്ത്രീകളുടെ ബജറ്റിനുനേരെയുള്ള ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു.
സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിനു 144 രൂപയാണ് വർധിപ്പിച്ചത്. 2014 മേയ് 16ന് സബ്സിഡിയില്ലാത്ത സിലിണ്ടറിന്റെ വില 414 രൂപയായിരുന്നു. മോദി സർക്കാരിന്റെ കീഴിലുള്ള അഞ്ചര വർഷം കൊണ്ട് ഇത് 858.50 രൂപയായെന്നും സുർജേവാല കുറ്റപ്പെടുത്തി.
അഞ്ചര വർഷത്തിനുള്ളിൽ ഗ്യാസ് സിലിണ്ടറിന്റെ വില 110 ശതമാനമാണ് വർധിച്ചത്. ഒരു കുടുംബം 12 സിലിണ്ടറുകൾ ഉപയോഗിക്കുകയാണെങ്കിൽ, ഒരു വർഷത്തിൽ ഒരു കുടുംബത്തിന് 5,334 രൂപ അധിക ചെലവ് വരുമെന്നും അദ്ദേഹം പറഞ്ഞു.
സബ്സിഡിയുള്ള സിലിണ്ടർ 412 രൂപയായിരുന്നു. ഇന്ന് ഇത് 567 രൂപയായി. 155 രൂപയുടെ വർധനയാണ് ഉണ്ടായത്. 12 സിലിണ്ടറുകൾ ഉപയോഗിക്കുകയാണെങ്കിൽ ഏകദേശം 2,000 രൂപയുടെ അധിക ചെലവ് ഉണ്ടാകുമെന്നും സുർജേവാല കൂട്ടിച്ചേർത്തു.
സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിനു 144 രൂപയാണ് വർധിപ്പിച്ചത്. 2014 മേയ് 16ന് സബ്സിഡിയില്ലാത്ത സിലിണ്ടറിന്റെ വില 414 രൂപയായിരുന്നു. മോദി സർക്കാരിന്റെ കീഴിലുള്ള അഞ്ചര വർഷം കൊണ്ട് ഇത് 858.50 രൂപയായെന്നും സുർജേവാല കുറ്റപ്പെടുത്തി.
അഞ്ചര വർഷത്തിനുള്ളിൽ ഗ്യാസ് സിലിണ്ടറിന്റെ വില 110 ശതമാനമാണ് വർധിച്ചത്. ഒരു കുടുംബം 12 സിലിണ്ടറുകൾ ഉപയോഗിക്കുകയാണെങ്കിൽ, ഒരു വർഷത്തിൽ ഒരു കുടുംബത്തിന് 5,334 രൂപ അധിക ചെലവ് വരുമെന്നും അദ്ദേഹം പറഞ്ഞു.
സബ്സിഡിയുള്ള സിലിണ്ടർ 412 രൂപയായിരുന്നു. ഇന്ന് ഇത് 567 രൂപയായി. 155 രൂപയുടെ വർധനയാണ് ഉണ്ടായത്. 12 സിലിണ്ടറുകൾ ഉപയോഗിക്കുകയാണെങ്കിൽ ഏകദേശം 2,000 രൂപയുടെ അധിക ചെലവ് ഉണ്ടാകുമെന്നും സുർജേവാല കൂട്ടിച്ചേർത്തു.