കൊച്ചി: പോസ്റ്റ് ഓഫീസ് ഉപരോധിച്ച കേസിൽ സിപിഎം നേതാവായ പി. ജയരാജന്റെ ശിക്ഷ ഹൈക്കോടതി റദ്ദാക്കി. കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയുടെ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്.
ജയരാജനെതിരെ പോലീസ് ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നും തെളിവില്ലെന്നും ജസ്റ്റീസ് എൻ. അനിൽകുമാർ കണ്ടെത്തി. ശിക്ഷാവിധി ചോദ്യം ചെയ്തുള്ള ജയരാജന്റെ ഹർജി പരിഗണിച്ചാണ് കോടതി വിധി.
പെട്രോളീയം വില വർധനവിനെതിരെ 1991ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കൂത്തുപറമ്പ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചതിനാണ് ജയരാജനെ പ്രതിയാക്കി കേസെടുത്തത്. വിവിധ വകുപ്പുകൾ പ്രകാരം രണ്ടര വർഷം തടവും 15,000 രൂപ പിഴയും ആയിരുന്നു ശിക്ഷ.
ജയരാജനെതിരെ പോലീസ് ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നും തെളിവില്ലെന്നും ജസ്റ്റീസ് എൻ. അനിൽകുമാർ കണ്ടെത്തി. ശിക്ഷാവിധി ചോദ്യം ചെയ്തുള്ള ജയരാജന്റെ ഹർജി പരിഗണിച്ചാണ് കോടതി വിധി.
പെട്രോളീയം വില വർധനവിനെതിരെ 1991ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കൂത്തുപറമ്പ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചതിനാണ് ജയരാജനെ പ്രതിയാക്കി കേസെടുത്തത്. വിവിധ വകുപ്പുകൾ പ്രകാരം രണ്ടര വർഷം തടവും 15,000 രൂപ പിഴയും ആയിരുന്നു ശിക്ഷ.