തിരുവനന്തപുരം: പോലീസ് വകുപ്പിനെതിരായ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ നൽകിയ വിശദീകരണത്തിലാണ് മുഖ്യമന്ത്രി ആരോപണങ്ങൾ തള്ളിയത്.
പോലീസ് വകുപ്പുമായി ബന്ധപ്പെട്ട് മൂന്ന് ആരോപണങ്ങളാണ് സ്പീക്കര്‍ക്ക് എഴുതി നല്‍കിയിട്ടുള്ളത്. പോലീസ് വകുപ്പിന്റെ വിശദമായ റിപ്പോര്‍ട്ട് വാങ്ങി പരിശോധിച്ചെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോലീസിനുവേണ്ടി കമ്പ്യൂട്ടറുകള്‍, ലാപ്ടോപ്പുകള്, കാമറകള്‍, വാഹനങ്ങള്‍ എന്നിവ വാങ്ങിയത് സ്റ്റോര്‍ പര്‍ച്ചേസ് നടപടികളിലെ നിബന്ധനകളെ ലംഘിച്ചുകൊണ്ടാണെന്നായിരുന്നു ആദ്യ ആരോപണം.
പോലീസ് സംവിധാനത്തെ ആധുനികവത്ക്കരിക്കുന്നതിനുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. ഇതിന്റെ ഭാഗമായി പോലീസിനു വേണ്ടി കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും കാമറകളും വാഹനങ്ങളും വാങ്ങുക സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ്വര്‍ക്ക് സിസ്റ്റം (സിസിടിഎന്‍എസ്) പദ്ധതിക്ക് ആവശ്യമായ കമ്പ്യൂട്ടറും ലാപ്ടോപ്പും സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള സ്റ്റേറ്റ് എംപവേര്‍ഡ് കമ്മിറ്റിയുടെ അനുമതിയോടുകൂടി മാത്രമാണ് വാങ്ങിയിട്ടുള്ളത്. പ്രസ്തുത വാങ്ങല്‍ നടപടികള്‍ സെന്‍ട്രല്‍ പ്രൊക്യൂര്‍മെന്റ് റേറ്റ് കോണ്‍ട്രാക്ട് സിസ്റ്റം (സിപിആര്‍സി) വഴിയും ഗവണ്മെന്റ് ഇ-മാര്‍ക്കറ്റിംഗ് (GeM) മുഖാന്തരുവുമാണ് നടന്നത്. സിസിടിവികളാവട്ടെ ഓപ്പണ്‍ ടെണ്ടര്‍ വഴിയാണ് വാങ്ങി സ്ഥാപിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിംസ് എന്ന പേരില്‍ നടത്തുന്ന വീടുകളില്‍ കാമറകള്‍ വയ്ക്കുന്ന പദ്ധതിയില്‍ വന്‍ അഴിമതിയാണ് നടന്നിട്ടുള്ളതെന്ന ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നൽകി.
സിംസ് എന്ന പദ്ധതിയെന്നത് മോഷണശ്രമം തത്സമയം കണ്ടെത്തി തടയാന്‍ രാജ്യത്ത് ആദ്യമായി കേരള പോലീസ് നടപ്പിലാക്കിയ പദ്ധതിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ പദ്ധതിയുടെ നിയന്ത്രണം, നടത്തിപ്പ് ചുമതല എന്നിവ സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനവും സര്‍ക്കാര്‍ ടോട്ടല്‍ സൊല്യൂഷന് പ്രൊവൈഡറായി പ്രഖ്യാപിച്ചിട്ടുള്ള കെല്‍ട്രോണിനുമാണ്. ഇതിനുവേണ്ടി സര്‍ക്കാരോ പോലീസോ യാതൊരു തുകയും ചെലവഴിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇത് സംബന്ധിച്ച അഴിമതി ആരോപണം അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നക്സല്‍ ഭീഷണിയുള്ള സ്ഥലങ്ങളില്‍ എസ്എച്ച്ഒ മാര്‍ക്ക് താമസിക്കുവാന്‍ ക്വാര്‍ട്ടേഴ്സ് കെട്ടുവാന്‍ അനുവദിച്ച തുക വകമാറ്റി ചെലവഴിച്ച് സര്‍ക്കാര്‍ അനുമതിയില്ലാതെ വില്ലകളാക്കി മാറ്റിയെന്ന ആരോപണവും മുഖ്യമന്ത്രി തള്ളി.
നക്സല്‍ ഭീഷണിയുള്ള സ്ഥലങ്ങളില്‍ സെക്യൂരിറ്റി റിലേറ്റഡ് എക്സ്പെന്റീച്ചര്‍ (എസ്ആര്‍ഇ) സ്പെഷല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സ്കീം (എസ്ഐഎസ്) എന്നിവയാണ് നിലവിലുള്ളത്. എസ്ആര്‍ഇ, എസ്ഐഎസ് സ്കീമുകളില്‍ നിര്‍മാണപ്രവര്‍ത്തനമെന്ന ഘടകം ഉള്‍പ്പെടുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ പദ്ധതിയുടെ ഭാഗമായോ മറ്റേതെങ്കിലും പദ്ധതിയുടെ ഭാഗമായോ തണ്ടര്‍ബോള്‍ട്ടുകാര്‍ക്ക് ക്വാര്‍ട്ടേഴ്സ് പണികഴിപ്പിക്കാന്‍ നടപടികളൊന്നും സംസ്ഥാനത്ത് സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പോലീസ് വകുപ്പുമായി ബന്ധപ്പെട്ട് മൂന്ന് ആരോപണങ്ങളാണ് സ്പീക്കര്‍ക്ക് എഴുതി നല്‍കിയിട്ടുള്ളത്. പോലീസ് വകുപ്പിന്റെ വിശദമായ റിപ്പോര്‍ട്ട് വാങ്ങി പരിശോധിച്ചെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോലീസിനുവേണ്ടി കമ്പ്യൂട്ടറുകള്‍, ലാപ്ടോപ്പുകള്, കാമറകള്‍, വാഹനങ്ങള്‍ എന്നിവ വാങ്ങിയത് സ്റ്റോര്‍ പര്‍ച്ചേസ് നടപടികളിലെ നിബന്ധനകളെ ലംഘിച്ചുകൊണ്ടാണെന്നായിരുന്നു ആദ്യ ആരോപണം.
പോലീസ് സംവിധാനത്തെ ആധുനികവത്ക്കരിക്കുന്നതിനുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. ഇതിന്റെ ഭാഗമായി പോലീസിനു വേണ്ടി കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും കാമറകളും വാഹനങ്ങളും വാങ്ങുക സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ്വര്‍ക്ക് സിസ്റ്റം (സിസിടിഎന്‍എസ്) പദ്ധതിക്ക് ആവശ്യമായ കമ്പ്യൂട്ടറും ലാപ്ടോപ്പും സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള സ്റ്റേറ്റ് എംപവേര്‍ഡ് കമ്മിറ്റിയുടെ അനുമതിയോടുകൂടി മാത്രമാണ് വാങ്ങിയിട്ടുള്ളത്. പ്രസ്തുത വാങ്ങല്‍ നടപടികള്‍ സെന്‍ട്രല്‍ പ്രൊക്യൂര്‍മെന്റ് റേറ്റ് കോണ്‍ട്രാക്ട് സിസ്റ്റം (സിപിആര്‍സി) വഴിയും ഗവണ്മെന്റ് ഇ-മാര്‍ക്കറ്റിംഗ് (GeM) മുഖാന്തരുവുമാണ് നടന്നത്. സിസിടിവികളാവട്ടെ ഓപ്പണ്‍ ടെണ്ടര്‍ വഴിയാണ് വാങ്ങി സ്ഥാപിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിംസ് എന്ന പേരില്‍ നടത്തുന്ന വീടുകളില്‍ കാമറകള്‍ വയ്ക്കുന്ന പദ്ധതിയില്‍ വന്‍ അഴിമതിയാണ് നടന്നിട്ടുള്ളതെന്ന ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നൽകി.
സിംസ് എന്ന പദ്ധതിയെന്നത് മോഷണശ്രമം തത്സമയം കണ്ടെത്തി തടയാന്‍ രാജ്യത്ത് ആദ്യമായി കേരള പോലീസ് നടപ്പിലാക്കിയ പദ്ധതിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ പദ്ധതിയുടെ നിയന്ത്രണം, നടത്തിപ്പ് ചുമതല എന്നിവ സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനവും സര്‍ക്കാര്‍ ടോട്ടല്‍ സൊല്യൂഷന് പ്രൊവൈഡറായി പ്രഖ്യാപിച്ചിട്ടുള്ള കെല്‍ട്രോണിനുമാണ്. ഇതിനുവേണ്ടി സര്‍ക്കാരോ പോലീസോ യാതൊരു തുകയും ചെലവഴിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇത് സംബന്ധിച്ച അഴിമതി ആരോപണം അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നക്സല്‍ ഭീഷണിയുള്ള സ്ഥലങ്ങളില്‍ എസ്എച്ച്ഒ മാര്‍ക്ക് താമസിക്കുവാന്‍ ക്വാര്‍ട്ടേഴ്സ് കെട്ടുവാന്‍ അനുവദിച്ച തുക വകമാറ്റി ചെലവഴിച്ച് സര്‍ക്കാര്‍ അനുമതിയില്ലാതെ വില്ലകളാക്കി മാറ്റിയെന്ന ആരോപണവും മുഖ്യമന്ത്രി തള്ളി.
നക്സല്‍ ഭീഷണിയുള്ള സ്ഥലങ്ങളില്‍ സെക്യൂരിറ്റി റിലേറ്റഡ് എക്സ്പെന്റീച്ചര്‍ (എസ്ആര്‍ഇ) സ്പെഷല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സ്കീം (എസ്ഐഎസ്) എന്നിവയാണ് നിലവിലുള്ളത്. എസ്ആര്‍ഇ, എസ്ഐഎസ് സ്കീമുകളില്‍ നിര്‍മാണപ്രവര്‍ത്തനമെന്ന ഘടകം ഉള്‍പ്പെടുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ പദ്ധതിയുടെ ഭാഗമായോ മറ്റേതെങ്കിലും പദ്ധതിയുടെ ഭാഗമായോ തണ്ടര്‍ബോള്‍ട്ടുകാര്‍ക്ക് ക്വാര്‍ട്ടേഴ്സ് പണികഴിപ്പിക്കാന്‍ നടപടികളൊന്നും സംസ്ഥാനത്ത് സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.