തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുൾപ്പടെയുള്ളവർക്കു നേരെ വിരൽ ചൂണ്ടുന്ന സിഎജി റിപ്പോർട്ടിന്മേൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആയുധങ്ങൾ കാണാതായ സംഭവം അതീവ ഗൗരവമുള്ളതാണെന്നും രാജ്യ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. അതിനാൽ ഇക്കാര്യത്തിൽ എൻഐഎ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാണാതായത് ഒരു മിനിറ്റിൽ ആയിരം പേരെ കൊല്ലാൻ ശേഷിയുള്ള തോക്കുകളാണെന്നും ചെന്നിത്തല പറഞ്ഞു.
രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും ഉണ്ടാകാത്ത ഗുരുതര സുരക്ഷാ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ഒപ്പം പോലീസുമായി ബന്ധപ്പെട്ട് സിഎജി റിപ്പോർട്ടിൽ വിശദീകരിക്കുന്ന മറ്റ് കണ്ടെത്തലുകളിന്മേൽ സിബിഐ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ബെഹ്റയെ തൽസ്ഥാനത്തു നിന്ന് മാറ്റി നിർത്തി വേണം ഇക്കാര്യത്തിലെ അന്വേഷണങ്ങൾ നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ കുറ്റകരമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ്, കോൺഗ്രസ് നേതാവ് പി.ടി.തോമസ് പോലീസ് വകുപ്പിലെ അഴിമതികൾ സംബന്ധിച്ച് നടത്തിയ ആരോപണങ്ങൾ എല്ലാം ശരിവയ്ക്കുന്നതാണ് സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകളെന്നും കൂട്ടിച്ചേർത്തു.
ഡിജിപി ലോക്നാഥ് ബെഹ്റ ഗുരുതര സാമ്പത്തിക തിരിമറി നടത്തിയെന്നായിരുന്നു സിഎജിയുടെ (കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ) കണ്ടെത്തൽ. വിവിധ ആവശ്യങ്ങൾക്കുള്ള തുക ഡിജിപി ഇടപെട്ട് വകമാറ്റി ചിലവഴിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നിയമസഭയുടെ മേശപ്പുറത്തുവച്ച റിപ്പോർട്ടിലാണ് ഡിജിപിക്കെതിരേ ഗുരുതര കണ്ടെത്തലുകളുള്ളത്.
പോലീസുകാർക്ക് ക്വാർട്ടേഴ്സ് നിർമിക്കാനുള്ള തുക വകമാറ്റി എസ്പിമാർക്കും എഡിജിപിമാർക്കും ആഡംബര ഫ്ലാറ്റുകൾ നിർമിക്കാൻ നൽകിയെന്ന ഗുരുതര കണ്ടെത്തലാണ് സിഎജി റിപ്പോർട്ടിലുള്ളത്. ഉന്നത ഉദ്യോഗസ്ഥർക്ക് ആഡംബര ഫ്ലാറ്റുകൾ പണിയാൻ 2.81 കോടി രൂപയാണ് ഇത്തരത്തിൽ വകമാറ്റി ചിലവഴിച്ചതായി കണ്ടെത്തിയത്.
ഇതിന് പുറമേ ആഭ്യന്തരവകുപ്പിൽ പുതിയ വാഹനങ്ങൾ വാങ്ങിയതിലും ക്രമക്കേടുണ്ടെന്ന് സിഎജി കണ്ടെത്തി. സ്റ്റേഷനിൽ വാഹനങ്ങളുടെ കുറവ് പരിഹരിക്കേണ്ടതിന് പകരം ടെൻഡറില്ലാതെ ആഡംബര വാഹനങ്ങൾ വാങ്ങിയെന്നാണ് റിപ്പോർട്ടിലെ കുറ്റപ്പെടുത്തൽ.
ഇതോടൊപ്പമാണ് പോലീസിന്റെ കൈവശമുള്ള വെടികോപ്പുകളിൽ വലിയ കുറവുണ്ടായിട്ടുണ്ടെന്നുള്ള അതീവ ഗുരുതര കണ്ടെത്തലും രേഖപ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരം എസ്എപിയിൽ 12,061 വെടിയുണ്ടകളുടെ കുറവുണ്ടെന്നാണ് സിഎജി കണ്ടെത്തിയത്. തൃശൂർ പോലീസ് അക്കാഡമിയിൽ നിന്നും 200 വെടിയുണ്ടകൾ നഷ്ടമായിട്ടുണ്ട്.
രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും ഉണ്ടാകാത്ത ഗുരുതര സുരക്ഷാ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ഒപ്പം പോലീസുമായി ബന്ധപ്പെട്ട് സിഎജി റിപ്പോർട്ടിൽ വിശദീകരിക്കുന്ന മറ്റ് കണ്ടെത്തലുകളിന്മേൽ സിബിഐ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ബെഹ്റയെ തൽസ്ഥാനത്തു നിന്ന് മാറ്റി നിർത്തി വേണം ഇക്കാര്യത്തിലെ അന്വേഷണങ്ങൾ നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ കുറ്റകരമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ്, കോൺഗ്രസ് നേതാവ് പി.ടി.തോമസ് പോലീസ് വകുപ്പിലെ അഴിമതികൾ സംബന്ധിച്ച് നടത്തിയ ആരോപണങ്ങൾ എല്ലാം ശരിവയ്ക്കുന്നതാണ് സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകളെന്നും കൂട്ടിച്ചേർത്തു.
ഡിജിപി ലോക്നാഥ് ബെഹ്റ ഗുരുതര സാമ്പത്തിക തിരിമറി നടത്തിയെന്നായിരുന്നു സിഎജിയുടെ (കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ) കണ്ടെത്തൽ. വിവിധ ആവശ്യങ്ങൾക്കുള്ള തുക ഡിജിപി ഇടപെട്ട് വകമാറ്റി ചിലവഴിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നിയമസഭയുടെ മേശപ്പുറത്തുവച്ച റിപ്പോർട്ടിലാണ് ഡിജിപിക്കെതിരേ ഗുരുതര കണ്ടെത്തലുകളുള്ളത്.
പോലീസുകാർക്ക് ക്വാർട്ടേഴ്സ് നിർമിക്കാനുള്ള തുക വകമാറ്റി എസ്പിമാർക്കും എഡിജിപിമാർക്കും ആഡംബര ഫ്ലാറ്റുകൾ നിർമിക്കാൻ നൽകിയെന്ന ഗുരുതര കണ്ടെത്തലാണ് സിഎജി റിപ്പോർട്ടിലുള്ളത്. ഉന്നത ഉദ്യോഗസ്ഥർക്ക് ആഡംബര ഫ്ലാറ്റുകൾ പണിയാൻ 2.81 കോടി രൂപയാണ് ഇത്തരത്തിൽ വകമാറ്റി ചിലവഴിച്ചതായി കണ്ടെത്തിയത്.
ഇതിന് പുറമേ ആഭ്യന്തരവകുപ്പിൽ പുതിയ വാഹനങ്ങൾ വാങ്ങിയതിലും ക്രമക്കേടുണ്ടെന്ന് സിഎജി കണ്ടെത്തി. സ്റ്റേഷനിൽ വാഹനങ്ങളുടെ കുറവ് പരിഹരിക്കേണ്ടതിന് പകരം ടെൻഡറില്ലാതെ ആഡംബര വാഹനങ്ങൾ വാങ്ങിയെന്നാണ് റിപ്പോർട്ടിലെ കുറ്റപ്പെടുത്തൽ.
ഇതോടൊപ്പമാണ് പോലീസിന്റെ കൈവശമുള്ള വെടികോപ്പുകളിൽ വലിയ കുറവുണ്ടായിട്ടുണ്ടെന്നുള്ള അതീവ ഗുരുതര കണ്ടെത്തലും രേഖപ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരം എസ്എപിയിൽ 12,061 വെടിയുണ്ടകളുടെ കുറവുണ്ടെന്നാണ് സിഎജി കണ്ടെത്തിയത്. തൃശൂർ പോലീസ് അക്കാഡമിയിൽ നിന്നും 200 വെടിയുണ്ടകൾ നഷ്ടമായിട്ടുണ്ട്.