ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ നാണംകെട്ട പരാജയത്തിനു പിന്നാലെ വിമർശനവുമായി പാർട്ടി നേതാവ് കപിൽ സിബൽ. ഡൽഹിയിൽ ഉയർത്തിക്കാട്ടാൻ കോൺഗ്രസിന് ഒരു നേതാവുണ്ടായിരുന്നില്ലെന്ന് സിബൽ പറഞ്ഞു. ഇതാണ് പാർട്ടിക്കുള്ളിലെ പ്രധാന പ്രതിസന്ധി. ഈ പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണാനാണ് ശ്രമിക്കുന്നതെന്നും കപിൽ സിബൽ പറഞ്ഞു.
ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും ബിജെപിയും അവരുടെ മന്ത്രിമാരും നടത്തുന്ന പ്രചാരണങ്ങൾ രാജ്യത്തെ ജനങ്ങളുടെ ഇടയിൽ വിലപ്പോകില്ലെന്ന് ഇനിയെങ്കിലും ബിജെപി മനസിലാക്കുന്നത് നല്ലതാണെന്നും അതിനുദാഹരണമാണ് ഡൽഹി ഫലമെന്നും സിബൽ പറഞ്ഞു. ഝാർഖണ്ഡ്, ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പ് ഫലങ്ങളിലും ഇത് വ്യക്തമായി കാണാമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളെ ഭിന്നിപ്പിക്കുക തന്ത്രം പയറ്റി നേട്ടമുണ്ടാക്കമെന്ന ധാരണയിൽ നിന്ന് അമിത് ഷാ ഉൾപ്പെടെയുള്ളവർ പിന്മാറണം. ഡൽഹിയിലെ അതേ ജനവിധി തന്നെയാണ് ഈ വർഷം അവസാനത്തോടെ നടക്കാനിരിക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിലും ബിജെപിക്ക് സംഭവിക്കാനിരിക്കുന്നത് -കപിൽ സിബൽ കൂട്ടിച്ചേർത്തു.
ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും ബിജെപിയും അവരുടെ മന്ത്രിമാരും നടത്തുന്ന പ്രചാരണങ്ങൾ രാജ്യത്തെ ജനങ്ങളുടെ ഇടയിൽ വിലപ്പോകില്ലെന്ന് ഇനിയെങ്കിലും ബിജെപി മനസിലാക്കുന്നത് നല്ലതാണെന്നും അതിനുദാഹരണമാണ് ഡൽഹി ഫലമെന്നും സിബൽ പറഞ്ഞു. ഝാർഖണ്ഡ്, ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പ് ഫലങ്ങളിലും ഇത് വ്യക്തമായി കാണാമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളെ ഭിന്നിപ്പിക്കുക തന്ത്രം പയറ്റി നേട്ടമുണ്ടാക്കമെന്ന ധാരണയിൽ നിന്ന് അമിത് ഷാ ഉൾപ്പെടെയുള്ളവർ പിന്മാറണം. ഡൽഹിയിലെ അതേ ജനവിധി തന്നെയാണ് ഈ വർഷം അവസാനത്തോടെ നടക്കാനിരിക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിലും ബിജെപിക്ക് സംഭവിക്കാനിരിക്കുന്നത് -കപിൽ സിബൽ കൂട്ടിച്ചേർത്തു.