ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ഭജൻപുരയിൽ ഒരു വീട്ടിലെ അഞ്ചു പേരെ മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചവരിൽ മൂന്ന് മുതിർന്നവുരും രണ്ടു കുട്ടികളുമാണ് ഉൾപ്പെട്ടിട്ടുള്ളത്. മൃതദേഹങ്ങൾക്ക് നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. അഴുകിത്തുടങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഓട്ടോ ഡ്രൈവറായ ശംഭുവും അദ്ദേഹത്തിന്റെ കുടുംബവുമാണ് മരിച്ചതെന്നാണ് പോലീസ് ഭാഷ്യം. ആറു മാസം മുൻപാണ് ഇവർ ഭജൻപുര ജില്ലയിൽ താമസം തുടങ്ങിയത്. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
ഓട്ടോ ഡ്രൈവറായ ശംഭുവും അദ്ദേഹത്തിന്റെ കുടുംബവുമാണ് മരിച്ചതെന്നാണ് പോലീസ് ഭാഷ്യം. ആറു മാസം മുൻപാണ് ഇവർ ഭജൻപുര ജില്ലയിൽ താമസം തുടങ്ങിയത്. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.