തിരുവനന്തപുരം: രാഷ്ട്രദീപിക വാർത്ത നിയമസഭയിൽ. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളെക്കുറിച്ചുള്ള അടിയന്തരപ്രമേയ ചർച്ചയ്ക്കിടെ വനിതാ കമ്മീഷിന്റെ പ്രവർത്തനങ്ങളെ അട്ടിമറിക്കുന്ന പോലീസ് നടപടികളെക്കുറിച്ചുള്ള രാഷ്ട്രദീപിക വാർത്ത നിയമസഭയിൽ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഫെബ്രുവരി അഞ്ചിന് പ്രസിദ്ധീകരിച്ച "വനിതാ കമ്മീഷന് പുല്ലുവില നൽകി കേരള പോലീസ്' എന്ന വാർത്തയാണ് പ്രതിപക്ഷ നേതാവ് നിയസഭയിൽ പരാമർശിച്ചത്. പോലീസിനെതിരെ വനിതാ കമ്മീഷന് പരാതി നൽകിയാൽ അതിനെ അട്ടിമറിക്കാനും പൂഴ്ത്തിവയ്ക്കാനും പോലീസിലെ ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നും അതിന് വനിതാ കമ്മീഷനിലെ ഉദ്യോഗസ്ഥർ തന്നെ നേതൃത്വം നൽകുന്നുവെന്നും രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്നതു ചൂണ്ടിക്കാട്ടി പ്രതിപക്ഷ അംഗം ഷാനിമോൾ ഉസ്മാനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. സിപിഎമ്മുകാർ ഉൾപ്പെട്ട പീഡനക്കേസുകൾ വനിതാ കമ്മീഷൻ പൂഴ്ത്തിവയ്ക്കുകയാണെന്ന് ഷാനിമോൾ ആരോപിച്ചു.
എന്നാൽ പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾ മുഖ്യമന്ത്രി തള്ളി. കുശുമ്പുകൊണ്ടാണ് ഷാനിമോൾ ഉസ്മാൻ വനിതാ കമ്മീഷന് നേരെ ആരോപണങ്ങൾ ഉന്നയിക്കന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. വനിതാ കമ്മീഷന്‍റെ പ്രവർത്തനം മികച്ചതാണ്. സ്ത്രീകൾക്കെതിരായ അതിക്രമ കേസുകൾ വനിതാ ഉദ്യോഗസ്ഥർ തന്നെ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി സഭയിൽ മറുപടി നൽകി.
മുഖ്യമന്ത്രിയുടെ മറുപടിയിൽ തൃപ്തരാകാതിരുന്ന പ്രതിപക്ഷം പിന്നീട് സഭ ബഹിഷ്കരിക്കുകയും ചെയ്തു.
ഫെബ്രുവരി അഞ്ചിന് പ്രസിദ്ധീകരിച്ച "വനിതാ കമ്മീഷന് പുല്ലുവില നൽകി കേരള പോലീസ്' എന്ന വാർത്തയാണ് പ്രതിപക്ഷ നേതാവ് നിയസഭയിൽ പരാമർശിച്ചത്. പോലീസിനെതിരെ വനിതാ കമ്മീഷന് പരാതി നൽകിയാൽ അതിനെ അട്ടിമറിക്കാനും പൂഴ്ത്തിവയ്ക്കാനും പോലീസിലെ ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നും അതിന് വനിതാ കമ്മീഷനിലെ ഉദ്യോഗസ്ഥർ തന്നെ നേതൃത്വം നൽകുന്നുവെന്നും രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്നതു ചൂണ്ടിക്കാട്ടി പ്രതിപക്ഷ അംഗം ഷാനിമോൾ ഉസ്മാനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. സിപിഎമ്മുകാർ ഉൾപ്പെട്ട പീഡനക്കേസുകൾ വനിതാ കമ്മീഷൻ പൂഴ്ത്തിവയ്ക്കുകയാണെന്ന് ഷാനിമോൾ ആരോപിച്ചു.
എന്നാൽ പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾ മുഖ്യമന്ത്രി തള്ളി. കുശുമ്പുകൊണ്ടാണ് ഷാനിമോൾ ഉസ്മാൻ വനിതാ കമ്മീഷന് നേരെ ആരോപണങ്ങൾ ഉന്നയിക്കന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. വനിതാ കമ്മീഷന്‍റെ പ്രവർത്തനം മികച്ചതാണ്. സ്ത്രീകൾക്കെതിരായ അതിക്രമ കേസുകൾ വനിതാ ഉദ്യോഗസ്ഥർ തന്നെ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി സഭയിൽ മറുപടി നൽകി.
മുഖ്യമന്ത്രിയുടെ മറുപടിയിൽ തൃപ്തരാകാതിരുന്ന പ്രതിപക്ഷം പിന്നീട് സഭ ബഹിഷ്കരിക്കുകയും ചെയ്തു.