കൊച്ചി: കള്ള് കേസിലെ പ്രതികൾ ഫോറൻസിക് വ്യാജരേഖ ഉണ്ടാക്കിയതിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. പ്രതികൾ കോടതിയെ കബളിപ്പിച്ചെന്ന് കോടതി നിരീക്ഷിച്ചു. തിരുവനന്തപുരം കെമിക്കൽ എക്സാമിനേഷൻ ലാബാണ് വ്യാജരേഖ തയാറാക്കി കോടതിക്ക് നൽകിയത്. ഫോറൻസിക് റിപ്പോർട്ട് വിശ്വസിച്ചു ഹൈക്കോടതി പ്രതികളെ വെറുതെ വിട്ടിരുന്നു.
കടുത്തുരുത്തി പോലീസിന് തോന്നിയ സംശയത്തേത്തുടർന്ന് നടന്ന പരിശോധനകളിലാണ് കള്ളക്കളി പുറത്ത് വന്നത്. റിപ്പോർട്ട് വ്യാജമാണെന്ന് ഫോറൻസിക് ലാബിലെ ആഭ്യന്തര പരിശോധനയിലും കണ്ടെത്തി.
കടുത്തുരുത്തി പോലീസിന് തോന്നിയ സംശയത്തേത്തുടർന്ന് നടന്ന പരിശോധനകളിലാണ് കള്ളക്കളി പുറത്ത് വന്നത്. റിപ്പോർട്ട് വ്യാജമാണെന്ന് ഫോറൻസിക് ലാബിലെ ആഭ്യന്തര പരിശോധനയിലും കണ്ടെത്തി.