ന്യൂഡൽഹി: ഉന്നാവോ പീഡനത്തിൽ ഇരയായ പെണ്‍കുട്ടിക്ക് ഡൽഹി വനിതാ കമ്മീഷൻ താമസസൗകര്യം ഒരുക്കിക്കൊടുക്കണമെന്ന് ഡൽഹി കോടതി. പെൺകുട്ടിയുടെ പുനരധിവാസ നടപടികൾക്ക് ഡിസിഡബ്ല്യു ചെയർപേഴ്സൺ സ്വാതി മാലിവാൾ മേൽനോട്ടം വഹിക്കണമെന്നും കോടതി നിർദേശം നൽകി. കേസിന്റെ പശ്ചാത്തലം കാരണം താമസസൗകര്യം നൽകാൻ വീട്ടുടമകൾ തയാറല്ലെന്ന് പെൺകുട്ടിയുടെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചതിനെ തുടർന്നാണ് ഡിസിഡബ്ല്യുവിന് നിർദേശം നൽകിയത്.
ഡൽഹിയിൽ അനുയോജ്യമായ സ്ഥലത്ത് ന്യായമായ നിരക്കിൽ വാടകയ്ക്കോ സർക്കാർ മന്ദിരങ്ങളിലോ പെൺകുട്ടിക്കും കുടുംബത്തിനും താമസൗകര്യം ഒരുക്കുന്നതിന് ഡിസിഡബ്ല്യു രണ്ട് പേരുടെ സമിതിയെ നിയോഗിക്കണമെന്നും ഡൽഹി ജില്ലാ കോടതി ജഡ്ജി ധർമേഷ് ശർമ ഉത്തരവിട്ടു. ഇരയ്ക്കും അവളുടെ കുടുംബത്തിനും താമസസൗകര്യം ഒരുക്കാൻ ഞായറാഴ്ച തന്നെ ടീമിനെ ചുമതലപ്പെടുത്തുമെന്ന് സ്വാതി മാലിവാൾ പറഞ്ഞു. ഇരയുടെ പുനരധിവാസത്തിനായി കമ്മീഷൻ പ്രവർത്തിക്കും. പെൺകുട്ടി ധീരയായ പോരാളിയാണ്. അവളെ സഹായിക്കാൻ കമ്മീഷൻ ശ്രമിക്കുമെന്നും മാലിവാൾ കൂട്ടിച്ചേർത്തു.
ഡൽഹിയിൽ അനുയോജ്യമായ സ്ഥലത്ത് ന്യായമായ നിരക്കിൽ വാടകയ്ക്കോ സർക്കാർ മന്ദിരങ്ങളിലോ പെൺകുട്ടിക്കും കുടുംബത്തിനും താമസൗകര്യം ഒരുക്കുന്നതിന് ഡിസിഡബ്ല്യു രണ്ട് പേരുടെ സമിതിയെ നിയോഗിക്കണമെന്നും ഡൽഹി ജില്ലാ കോടതി ജഡ്ജി ധർമേഷ് ശർമ ഉത്തരവിട്ടു. ഇരയ്ക്കും അവളുടെ കുടുംബത്തിനും താമസസൗകര്യം ഒരുക്കാൻ ഞായറാഴ്ച തന്നെ ടീമിനെ ചുമതലപ്പെടുത്തുമെന്ന് സ്വാതി മാലിവാൾ പറഞ്ഞു. ഇരയുടെ പുനരധിവാസത്തിനായി കമ്മീഷൻ പ്രവർത്തിക്കും. പെൺകുട്ടി ധീരയായ പോരാളിയാണ്. അവളെ സഹായിക്കാൻ കമ്മീഷൻ ശ്രമിക്കുമെന്നും മാലിവാൾ കൂട്ടിച്ചേർത്തു.