തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ അക്രമത്തിൽ പ്രതിഷേധിച്ച് എഐഎസ്എഫ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസ് ബാരിക്കേഡ് മറിച്ചിടാൻ പ്രതിഷേധക്കാർ ശ്രമിച്ചതോടെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. പ്രതിഷേധ പ്രകടനത്തിൽ എസ്എഫ്ഐക്കെതിരേ രൂക്ഷമായ മുദ്രാവാക്യമാണ് ഉയർന്നത്.
യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐയുടെ അക്രമങ്ങൾ ഇനി കൈയുംകെട്ടി നോക്കിയിരിക്കില്ലെന്നും കേസിലെ പ്രതികളെ ആഭ്യന്തരവകുപ്പ് സംരക്ഷിക്കുകയാണെന്നും എഐഎസ്എഫ് ആരോപിച്ചു. ആഭ്യന്തരവകുപ്പ് ഇരയ്ക്കൊപ്പം അല്ല വേട്ടക്കാരനൊപ്പമാണ് നിൽക്കുന്നത്. കോളജിൽ എസ്എഫ്ഐയുടെ അക്രമങ്ങൾക്ക് കുടപിടിക്കുന്ന പ്രിൻസിപ്പലിനെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐയെ പ്രതിരോധിക്കാൻ എഐഎസ്എഫ് യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു. വരും ദിവസങ്ങളിൽ യൂണിറ്റിന്‍റെ പ്രവർത്തനം തുടങ്ങുമെന്നും എഐഎസ്എഫ് നേതാക്കൾ അറിയിച്ചു.
യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐയുടെ അക്രമങ്ങൾ ഇനി കൈയുംകെട്ടി നോക്കിയിരിക്കില്ലെന്നും കേസിലെ പ്രതികളെ ആഭ്യന്തരവകുപ്പ് സംരക്ഷിക്കുകയാണെന്നും എഐഎസ്എഫ് ആരോപിച്ചു. ആഭ്യന്തരവകുപ്പ് ഇരയ്ക്കൊപ്പം അല്ല വേട്ടക്കാരനൊപ്പമാണ് നിൽക്കുന്നത്. കോളജിൽ എസ്എഫ്ഐയുടെ അക്രമങ്ങൾക്ക് കുടപിടിക്കുന്ന പ്രിൻസിപ്പലിനെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐയെ പ്രതിരോധിക്കാൻ എഐഎസ്എഫ് യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു. വരും ദിവസങ്ങളിൽ യൂണിറ്റിന്‍റെ പ്രവർത്തനം തുടങ്ങുമെന്നും എഐഎസ്എഫ് നേതാക്കൾ അറിയിച്ചു.