അലാഹാബാദ്: മാധ്യമങ്ങളുടെ ഇടപെടലോടെ പോലീസ് സംരക്ഷണം ലഭിച്ചതിനാൽ സുരക്ഷിതയാണെന്ന് ഉത്തർപ്രദേശിലെ ബിജെപി എംഎൽഎയുടെ മകൾ. ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് കുടുംബാംഗങ്ങൾ വധഭീഷണി മുഴക്കിയെന്ന് ആരോപിച്ച ബറേലി എംഎൽഎ രജേഷ് മിശ്രയുടെ മകൾ സാക്ഷിയാണ് താൻ ഇപ്പോൾ സുരക്ഷിതയാണെന്ന് അറിയിച്ചത്. തനിക്ക് സുരക്ഷ നൽകാമെന്ന് പോലീസ് അറിയിച്ചതായി സാക്ഷി പറഞ്ഞു.
തനിക്ക് ഇപ്പോൾ സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ട്. എന്നാൽ ജില്ലാ പോലീസ് മേധാവിയെ ആദ്യം കണ്ടപ്പോൾ അദ്ദേഹം ശരിയായ പ്രതികരണമല്ല നടത്തിയത്. പിന്നീട് മാധ്യമങ്ങൾ വിഷയത്തിൽ ഇടപെട്ടപ്പോൾ സുരക്ഷ നൽകാൻ പോലീസ് തയാറാവുകയായിരുന്നു. തങ്ങൾക്ക് ഇപ്പോൾ ഭയമില്ല, സുരക്ഷിതത്വം തോന്നുന്നു- സാക്ഷി പറഞ്ഞു. നേരത്തെ മകൾക്കെതിരായ വധഭീഷണി രജേഷ് മിശ്ര നിഷേധിച്ചിരുന്നു. ദളിത് വിഭാഗത്തിലെ യുവാവിനെ വിവാഹം ചെയ്തതുകൊണ്ടല്ല എതിർപ്പുണ്ടായതെന്നും യുവാവിന്റെ താഴ്ന്ന വരുമാനവും പ്രായവ്യത്യാസവുമായിരുന്നു എതിർപ്പിന് കാരണമെന്നുമായിരുന്നു രാജേഷ് മിശ്രയുടെ പ്രതികരണം. എന്നാൽ സാക്ഷി ഇത് നിഷേധിച്ചു.
താൻ ആ വീട്ടിലാണ് ജീവിച്ചത്. അവർ ജാതി വ്യവസ്ഥയിൽ വിശ്വസിക്കുന്നവരാണ്. തന്റെ സ്വന്തം ജാതിയിൽപ്പെട്ട ഒരാളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞിരുന്നെങ്കിൽപോലും അവർ ആ ബന്ധത്തെയും അംഗീകരിക്കുമായിരുന്നില്ല. രാജേഷ് മിശ്രയെ വിളിച്ച് സംസാരിക്കാനും അദ്ദേഹത്തിന്റെ സ്വഭാവത്തിൽ മാറ്റം വരുത്താൻ ആവശ്യപ്പെടാനും പ്രധാനമന്ത്രിയോട് താൻ അഭ്യർഥിക്കുകയാണെന്നും സാക്ഷി പറഞ്ഞു.
തനിക്ക് ഇപ്പോൾ സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ട്. എന്നാൽ ജില്ലാ പോലീസ് മേധാവിയെ ആദ്യം കണ്ടപ്പോൾ അദ്ദേഹം ശരിയായ പ്രതികരണമല്ല നടത്തിയത്. പിന്നീട് മാധ്യമങ്ങൾ വിഷയത്തിൽ ഇടപെട്ടപ്പോൾ സുരക്ഷ നൽകാൻ പോലീസ് തയാറാവുകയായിരുന്നു. തങ്ങൾക്ക് ഇപ്പോൾ ഭയമില്ല, സുരക്ഷിതത്വം തോന്നുന്നു- സാക്ഷി പറഞ്ഞു. നേരത്തെ മകൾക്കെതിരായ വധഭീഷണി രജേഷ് മിശ്ര നിഷേധിച്ചിരുന്നു. ദളിത് വിഭാഗത്തിലെ യുവാവിനെ വിവാഹം ചെയ്തതുകൊണ്ടല്ല എതിർപ്പുണ്ടായതെന്നും യുവാവിന്റെ താഴ്ന്ന വരുമാനവും പ്രായവ്യത്യാസവുമായിരുന്നു എതിർപ്പിന് കാരണമെന്നുമായിരുന്നു രാജേഷ് മിശ്രയുടെ പ്രതികരണം. എന്നാൽ സാക്ഷി ഇത് നിഷേധിച്ചു.
താൻ ആ വീട്ടിലാണ് ജീവിച്ചത്. അവർ ജാതി വ്യവസ്ഥയിൽ വിശ്വസിക്കുന്നവരാണ്. തന്റെ സ്വന്തം ജാതിയിൽപ്പെട്ട ഒരാളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞിരുന്നെങ്കിൽപോലും അവർ ആ ബന്ധത്തെയും അംഗീകരിക്കുമായിരുന്നില്ല. രാജേഷ് മിശ്രയെ വിളിച്ച് സംസാരിക്കാനും അദ്ദേഹത്തിന്റെ സ്വഭാവത്തിൽ മാറ്റം വരുത്താൻ ആവശ്യപ്പെടാനും പ്രധാനമന്ത്രിയോട് താൻ അഭ്യർഥിക്കുകയാണെന്നും സാക്ഷി പറഞ്ഞു.