മാഡ്രിഡ്: ഫ്രഞ്ച് താരം ആൻത്വാൻ ഗ്രീസ്മാനുമായുള്ള സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ കരാറിനെതിരെ അത്ലറ്റിക്കോ മാഡ്രിഡ് രംഗത്ത്. ഗ്രീസ്മാനെ ബാഴ്സലോണ സ്വന്തമാക്കിയത് തെറ്റായ രീതിയിലാണെന്നും നിയമനടപടിക്ക് ഒരുങ്ങുകയാണെന്നും അത്ലറ്റിക്കോ വ്യക്തമാക്കി.
ഗ്രീസ്മാനെ 926 കോടി രൂപയ്ക്കാണ് (120 മില്ല്യണ്‍ യൂറോ) ബാഴ്സലോണ സ്വന്തമാക്കിയത്. എന്നാൽ 200 മില്ല്യണ്‍ യൂറോയാണ് ബാഴ്സലോണ നൽകേണ്ടിയിരുന്നതെന്ന് അത്ലറ്റിക്കോ മാഡ്രിഡ് പറഞ്ഞു. ഗ്രീസ്മാന്റെ റിലീസ് ക്ലോസ് 200 മില്ല്യണ്‍ യൂറോയായിരുന്നത് ഈ വർഷം ജൂലൈ ഒന്നിനാണ് 120 മില്ല്യണ്‍ യൂറോയായി കുറഞ്ഞത്. ഇതിനുമുൻപ് താരം ബാഴ്സലോണയുമായി ചർച്ചകൾ നടത്തി ധാരണയായിരുന്നുവെന്നും അത്ലറ്റിക്കോ മാഡ്രിഡ് പറഞ്ഞു.
ബാഴ്സലോണ 80 മില്ല്യണ്‍ യൂറോ കൂടി നൽകണമെന്നും അല്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നാണ് അത്ലറ്റിക്കോ മാഡ്രിഡിന്റെ വാദം. 2014ലാണ് ഗ്രീസ്മാൻ അത്ലറ്റിക്കോയിലെത്തിയത്.
ഗ്രീസ്മാനെ 926 കോടി രൂപയ്ക്കാണ് (120 മില്ല്യണ്‍ യൂറോ) ബാഴ്സലോണ സ്വന്തമാക്കിയത്. എന്നാൽ 200 മില്ല്യണ്‍ യൂറോയാണ് ബാഴ്സലോണ നൽകേണ്ടിയിരുന്നതെന്ന് അത്ലറ്റിക്കോ മാഡ്രിഡ് പറഞ്ഞു. ഗ്രീസ്മാന്റെ റിലീസ് ക്ലോസ് 200 മില്ല്യണ്‍ യൂറോയായിരുന്നത് ഈ വർഷം ജൂലൈ ഒന്നിനാണ് 120 മില്ല്യണ്‍ യൂറോയായി കുറഞ്ഞത്. ഇതിനുമുൻപ് താരം ബാഴ്സലോണയുമായി ചർച്ചകൾ നടത്തി ധാരണയായിരുന്നുവെന്നും അത്ലറ്റിക്കോ മാഡ്രിഡ് പറഞ്ഞു.
ബാഴ്സലോണ 80 മില്ല്യണ്‍ യൂറോ കൂടി നൽകണമെന്നും അല്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നാണ് അത്ലറ്റിക്കോ മാഡ്രിഡിന്റെ വാദം. 2014ലാണ് ഗ്രീസ്മാൻ അത്ലറ്റിക്കോയിലെത്തിയത്.