ചെന്നൈ: ചെന്നൈയുടെ ദാഹം അകറ്റാൻ കുടിനീരുമായി വെല്ലൂരിലെ ജോളാർപേട്ടിൽനിന്നും 2.5 ദശലക്ഷം ലിറ്റർ വെള്ളം എത്തുന്നു. രാജ്യത്തെ ആദ്യത്തെ 50 വാഗൺ ട്രെയിനിലാണ് ജോളാർപേട്ടിൽനിന്നും കുടിവെള്ളം എത്തിക്കുന്നത്. രണ്ടാമത്തെ ട്രെയിനിൽ ഇതിലും കൂടുതൽ വെള്ളം എത്തിക്കും.
ഒരു ദിവസം 10 ദശലക്ഷം ലിറ്റർ കുടിവെള്ളം എത്തിക്കാനാണ് ചെന്നൈ മെട്രോ അധികൃതർ പരിശ്രമിക്കുന്നത്. ട്രെയിനിന്റെ ശേഷിക്ക് അനുസരിച്ച് കൊണ്ടുവരാവുന്ന വെള്ളത്തിന്റെ അളവ് വർധിപ്പിക്കുമെന്ന് റെയിൽവെ അറിയിച്ചു. ആദ്യത്തെ ജല ട്രെയിനെ വില്ലിവാക്കം റെയിൽവെ സ്റ്റേഷനിൽ വരവേൽക്കും. മന്ത്രി എസ്.പി വേലുമണിയും അധികൃതരും പരിപാടിയിൽ പങ്കെടുക്കും.
ജല ട്രെയിനിന്റെ ഓരോ ട്രിപ്പിനും ചെന്നൈ മെട്രോ അധികൃതരിൽനിന്നും 7.5 ലക്ഷം രൂപയാണ് ഈടാക്കുന്നത്. ജലം ട്രെയിൻമാർഗം എത്തിക്കുന്നതിനുള്ള പദ്ധതിക്ക് തമിഴ്നാട് സർക്കാർ 65 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ജോളാർപേട്ടിൽനിന്നും രാവിലെ പുറപ്പെടുന്ന ട്രെയിൻ അഞ്ച് മണിക്കൂർ യാത്രയ്ക്കു ശേഷം വില്ലിവാക്കത്ത് എത്തും.
ട്രെയിനിൽ വെള്ളം എത്തിച്ചാലും ചെന്നൈയിലെ ജലവിതരണത്തിന്റെ അളവ് വർധിപ്പിക്കാൻ സാധിക്കില്ല. ചെന്നൈ നിവാസികൾക്ക് കുറഞ്ഞത് 525 ദശലക്ഷം കുടിവെള്ളം വിതരണം ചെയ്യാൻ പ്രതിദിനം 830 ദശലക്ഷം ലിറ്റർ ഉറപ്പാക്കണം. ഈ സമ്മർദത്തെ ലഘൂകരിക്കാൻ മാത്രമാണ് ട്രെയിൻ വെള്ളം സഹായിക്കുക.
ജോളാർപേട്ടിലെ റെയിൽവെ സ്റ്റേഷനിലേക്ക് പമ്പിംഗ് ഹൗസിൽനിന്ന് 3.5 കിലോമീറ്റർ ദൂരത്തിലാണ് പൈപ്പ് ഇട്ടിരിക്കുന്നത്. വാഗണുകളിൽ വെള്ളം നിറയ്ക്കുന്നതിന്റെ ട്രയൽ റൺ ബുധനാഴ്ച നടന്നു. അടുത്ത കാലത്തുണ്ടായ ഏറ്റവും രൂക്ഷമായ വരൾച്ചയിലൂടെയാണ് ചെന്നൈ കടന്നുപോകുന്നത്. പൊതുനിരത്തുകളിൽ 900 ടാങ്കറുകളാണ് ചെന്നൈ മെട്രോ അധികൃതർ സ്ഥാപിച്ചിരിക്കുന്നത്. ഈ ടാങ്കുകളിൽനിന്ന് അഞ്ച് കുടം വെള്ളം മാത്രമാണ് ഓരോ കുടുംബത്തിനും ലഭിക്കുന്നതെന്ന് ആളുകൾ പരാതി പറയുന്നു. സ്വകാര്യ ജല വിതരണക്കാർ വെള്ളത്തിനു തീപിടിച്ച വിലയാണ് ഈടാക്കുന്നത്.
ചെന്നൈയിലെ നിലവിലെ സ്ഥിതി ഭയാനകമാണെന്ന് നാട്ടുകാർ പറയുന്നു. ഒട്ടേറെ ഹോട്ടലുകൾ പ്രവർത്തനം നിർത്തി. ചിലതിൽ ഉച്ചഭക്ഷണം ഒഴിവാക്കി. പല ഐടി സ്ഥാപനങ്ങളും ജീവനക്കാരോട് വീട്ടിലിരുന്ന് ജോലിചെയ്യാൻ നിർദേശിച്ചു. സ്കൂളുകളുടെ പ്രവൃത്തിസമയം വെട്ടിക്കുറച്ചു. ചില സ്കൂളുകളിൽ പ്രവൃത്തിദിനം മൂന്നു ദിവസമാക്കി. കെട്ടിടനിർമാണ മേഖല സ്തംഭിച്ചു.
തടാകങ്ങളും കിണറുകളും വറ്റിവരണ്ടു. എണ്ണൂറടി കുഴിച്ചാലും കുഴൽക്കിണറുകളിൽ വെള്ളം കിട്ടുന്നില്ല. ടാങ്കർ ലോറികളിൽ എത്തിക്കുന്ന വെള്ളത്തിന് ദിവസങ്ങൾ കാത്തിരിക്കണം. ടാങ്കറുകളിൽ നിറയ്ക്കാനും വെള്ളം കിട്ടാത്ത അവസ്ഥയാണ്. ചെന്നൈ ഉൾപ്പെടെ 24 ജില്ലകളാണ് ജലക്ഷാമം നേരിടുന്നത്.
ഒരു ദിവസം 10 ദശലക്ഷം ലിറ്റർ കുടിവെള്ളം എത്തിക്കാനാണ് ചെന്നൈ മെട്രോ അധികൃതർ പരിശ്രമിക്കുന്നത്. ട്രെയിനിന്റെ ശേഷിക്ക് അനുസരിച്ച് കൊണ്ടുവരാവുന്ന വെള്ളത്തിന്റെ അളവ് വർധിപ്പിക്കുമെന്ന് റെയിൽവെ അറിയിച്ചു. ആദ്യത്തെ ജല ട്രെയിനെ വില്ലിവാക്കം റെയിൽവെ സ്റ്റേഷനിൽ വരവേൽക്കും. മന്ത്രി എസ്.പി വേലുമണിയും അധികൃതരും പരിപാടിയിൽ പങ്കെടുക്കും.
ജല ട്രെയിനിന്റെ ഓരോ ട്രിപ്പിനും ചെന്നൈ മെട്രോ അധികൃതരിൽനിന്നും 7.5 ലക്ഷം രൂപയാണ് ഈടാക്കുന്നത്. ജലം ട്രെയിൻമാർഗം എത്തിക്കുന്നതിനുള്ള പദ്ധതിക്ക് തമിഴ്നാട് സർക്കാർ 65 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ജോളാർപേട്ടിൽനിന്നും രാവിലെ പുറപ്പെടുന്ന ട്രെയിൻ അഞ്ച് മണിക്കൂർ യാത്രയ്ക്കു ശേഷം വില്ലിവാക്കത്ത് എത്തും.
ട്രെയിനിൽ വെള്ളം എത്തിച്ചാലും ചെന്നൈയിലെ ജലവിതരണത്തിന്റെ അളവ് വർധിപ്പിക്കാൻ സാധിക്കില്ല. ചെന്നൈ നിവാസികൾക്ക് കുറഞ്ഞത് 525 ദശലക്ഷം കുടിവെള്ളം വിതരണം ചെയ്യാൻ പ്രതിദിനം 830 ദശലക്ഷം ലിറ്റർ ഉറപ്പാക്കണം. ഈ സമ്മർദത്തെ ലഘൂകരിക്കാൻ മാത്രമാണ് ട്രെയിൻ വെള്ളം സഹായിക്കുക.
ജോളാർപേട്ടിലെ റെയിൽവെ സ്റ്റേഷനിലേക്ക് പമ്പിംഗ് ഹൗസിൽനിന്ന് 3.5 കിലോമീറ്റർ ദൂരത്തിലാണ് പൈപ്പ് ഇട്ടിരിക്കുന്നത്. വാഗണുകളിൽ വെള്ളം നിറയ്ക്കുന്നതിന്റെ ട്രയൽ റൺ ബുധനാഴ്ച നടന്നു. അടുത്ത കാലത്തുണ്ടായ ഏറ്റവും രൂക്ഷമായ വരൾച്ചയിലൂടെയാണ് ചെന്നൈ കടന്നുപോകുന്നത്. പൊതുനിരത്തുകളിൽ 900 ടാങ്കറുകളാണ് ചെന്നൈ മെട്രോ അധികൃതർ സ്ഥാപിച്ചിരിക്കുന്നത്. ഈ ടാങ്കുകളിൽനിന്ന് അഞ്ച് കുടം വെള്ളം മാത്രമാണ് ഓരോ കുടുംബത്തിനും ലഭിക്കുന്നതെന്ന് ആളുകൾ പരാതി പറയുന്നു. സ്വകാര്യ ജല വിതരണക്കാർ വെള്ളത്തിനു തീപിടിച്ച വിലയാണ് ഈടാക്കുന്നത്.
ചെന്നൈയിലെ നിലവിലെ സ്ഥിതി ഭയാനകമാണെന്ന് നാട്ടുകാർ പറയുന്നു. ഒട്ടേറെ ഹോട്ടലുകൾ പ്രവർത്തനം നിർത്തി. ചിലതിൽ ഉച്ചഭക്ഷണം ഒഴിവാക്കി. പല ഐടി സ്ഥാപനങ്ങളും ജീവനക്കാരോട് വീട്ടിലിരുന്ന് ജോലിചെയ്യാൻ നിർദേശിച്ചു. സ്കൂളുകളുടെ പ്രവൃത്തിസമയം വെട്ടിക്കുറച്ചു. ചില സ്കൂളുകളിൽ പ്രവൃത്തിദിനം മൂന്നു ദിവസമാക്കി. കെട്ടിടനിർമാണ മേഖല സ്തംഭിച്ചു.
തടാകങ്ങളും കിണറുകളും വറ്റിവരണ്ടു. എണ്ണൂറടി കുഴിച്ചാലും കുഴൽക്കിണറുകളിൽ വെള്ളം കിട്ടുന്നില്ല. ടാങ്കർ ലോറികളിൽ എത്തിക്കുന്ന വെള്ളത്തിന് ദിവസങ്ങൾ കാത്തിരിക്കണം. ടാങ്കറുകളിൽ നിറയ്ക്കാനും വെള്ളം കിട്ടാത്ത അവസ്ഥയാണ്. ചെന്നൈ ഉൾപ്പെടെ 24 ജില്ലകളാണ് ജലക്ഷാമം നേരിടുന്നത്.