ന്യൂഡൽഹി: ബാങ്കു വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വജ്രവ്യാപാരി മെഹുൽ ചോക്സിയുടെ ഇന്ത്യയിലും വിദേശത്തുമുള്ള 24 കോടി രൂപയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) കണ്ടുകെട്ടി. ദുബായിലെ മൂന്ന് വ്യാപാരസ്ഥാപനങ്ങൾ, മെഴ്സിഡസ് ബെൻസ് കാർ, ബാങ്കുകളിലെ സ്ഥിരനിക്ഷേപങ്ങൾ എന്നിവയാണ് കണ്ടുകെട്ടിയത്.
പിഎൻബി വായ്പ തട്ടിപ്പ് കേസിൽ ആകെ 2,534 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയെന്നും ഇഡി അറിയിച്ചു. പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നും 13,500 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയ മെഹുൽ ചോക്സിക്കും ലണ്ടൻ ജയിലിൽ കഴിയുന്ന അനന്തരവൻ നീരവ് മോദിക്കും എതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിബിഐയുടെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
2018 ആദ്യമാണ് പഞ്ചാബ് നാഷണൽ ബാങ്ക് വായ്പ തട്ടിപ്പ് പുറത്തുവരുന്നത്. തട്ടിപ്പുകഥകൾ പുറം ലോകം അറിയും മുന്പ് ചോക്സിയും നീരവ് മോദിയും ഇന്ത്യ വിട്ടു.
പിഎൻബി വായ്പ തട്ടിപ്പ് കേസിൽ ആകെ 2,534 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയെന്നും ഇഡി അറിയിച്ചു. പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നും 13,500 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയ മെഹുൽ ചോക്സിക്കും ലണ്ടൻ ജയിലിൽ കഴിയുന്ന അനന്തരവൻ നീരവ് മോദിക്കും എതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിബിഐയുടെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
2018 ആദ്യമാണ് പഞ്ചാബ് നാഷണൽ ബാങ്ക് വായ്പ തട്ടിപ്പ് പുറത്തുവരുന്നത്. തട്ടിപ്പുകഥകൾ പുറം ലോകം അറിയും മുന്പ് ചോക്സിയും നീരവ് മോദിയും ഇന്ത്യ വിട്ടു.