ദുബായ്: ഇടുപ്പെല്ല് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ്ക്കു വിധേയയായ ഇന്ത്യൻ യുവതി ദുബായിയിൽ മരിച്ചു. മുംബൈ സ്വദേശിനി ബെറ്റി റീത്ത ഫെർണാണ്ടസ് (42) ആണ് ദുബായിയിലെ അൽ സഹ്റ ആസ്പത്രിയിൽ മരിച്ചത്. ഈ മാസം ഒന്പതിനായിരുന്നു സംഭവം.
ബെറ്റിയുടെ ഇടുപ്പെല്ല് ജൻമനാ സ്ഥാനം തെറ്റിയ നിലയിലായിരുന്നു. ഇതു പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയയാണു നടന്നത്. രണ്ടു മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്കിടയിലാണ് ഇവർ മരിക്കുന്നത്. ദുബായിയിൽ ഷെഫ് ആയി ജോലിനോക്കുകയായിരുന്നു റീത്ത ഫെർണാണ്ടസ്. ഇവർക്കു രണ്ടു കുട്ടികളുണ്ട്.
മരണകാരണം സംബന്ധിച്ചു കൃത്യമായ വിശദീകരണം നൽകാൻ ആശുപത്രി അധികൃതർക്കു കഴിഞ്ഞിട്ടില്ല. മരണ കാരണം പരിശോധിച്ചുവരികയാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
ബെറ്റിയുടെ മരണം സംബന്ധിച്ച് ഇവരുടെ ഭർത്താവ് ദുബായ് ആരോഗ്യ മന്ത്രാലയത്തിനു പരാതി നൽകി. കേസ് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു. ഇതിനായി പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ടെന്നും ആശുപത്രിയുടെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കുന്നുണ്ടെന്നും വക്താവ് അറിയിച്ചു.
ബെറ്റിയുടെ ഇടുപ്പെല്ല് ജൻമനാ സ്ഥാനം തെറ്റിയ നിലയിലായിരുന്നു. ഇതു പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയയാണു നടന്നത്. രണ്ടു മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്കിടയിലാണ് ഇവർ മരിക്കുന്നത്. ദുബായിയിൽ ഷെഫ് ആയി ജോലിനോക്കുകയായിരുന്നു റീത്ത ഫെർണാണ്ടസ്. ഇവർക്കു രണ്ടു കുട്ടികളുണ്ട്.
മരണകാരണം സംബന്ധിച്ചു കൃത്യമായ വിശദീകരണം നൽകാൻ ആശുപത്രി അധികൃതർക്കു കഴിഞ്ഞിട്ടില്ല. മരണ കാരണം പരിശോധിച്ചുവരികയാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
ബെറ്റിയുടെ മരണം സംബന്ധിച്ച് ഇവരുടെ ഭർത്താവ് ദുബായ് ആരോഗ്യ മന്ത്രാലയത്തിനു പരാതി നൽകി. കേസ് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു. ഇതിനായി പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ടെന്നും ആശുപത്രിയുടെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കുന്നുണ്ടെന്നും വക്താവ് അറിയിച്ചു.