കൊച്ചി: ചൂർണിക്കരയിൽ നിലം നികത്താനായി വ്യാജരേഖ നിർമിച്ച ലാൻഡ് റവന്യു കമ്മീഷണർ ഓഫീസിലെ ക്ലാർക്ക് അരുണ്‍കുമാറിനെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ.
കേസിലെ പ്രധാന പ്രതി അബു ബീരാനൊപ്പമാണ് പോലീസ് അരുണിനെയും കസ്റ്റഡിയിലെടുത്തത്. അബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണു വ്യാജരേഖ നിർമിക്കാൻ സഹായിച്ചതിന് അരുണിനെ അറസ്റ്റ് ചെയ്തത്. റവന്യൂവകുപ്പ് സൂപ്രണ്ട് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പോയ സമയത്താണു താൻ വ്യാജരേഖയിൽ സീൽ പതിപ്പിച്ചതെന്നും ഇതിന് അപേക്ഷയുടെ രസീത് നന്പരാണു റഫറൻസാക്കിയതെന്നും അരുണ്‍ മൊഴി നൽകിയിരുന്നു.
ചൂർണിക്കരയിൽ മണ്ണിട്ടു നികത്തിയ 25 സെന്റ് വയൽ കരഭൂമിയായി മാറ്റാനാണ് അബു വ്യാജരേഖ നിർമിച്ച് ഭൂവുടമയ്ക്കു നൽകിയത്. റവന്യൂ മന്ത്രിയായിരിക്കെ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പേഴ്സണൽ സ്റ്റാഫിൽ അംഗമായിരുന്നു അരുണ്‍.
കേസിലെ പ്രധാന പ്രതി അബു ബീരാനൊപ്പമാണ് പോലീസ് അരുണിനെയും കസ്റ്റഡിയിലെടുത്തത്. അബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണു വ്യാജരേഖ നിർമിക്കാൻ സഹായിച്ചതിന് അരുണിനെ അറസ്റ്റ് ചെയ്തത്. റവന്യൂവകുപ്പ് സൂപ്രണ്ട് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പോയ സമയത്താണു താൻ വ്യാജരേഖയിൽ സീൽ പതിപ്പിച്ചതെന്നും ഇതിന് അപേക്ഷയുടെ രസീത് നന്പരാണു റഫറൻസാക്കിയതെന്നും അരുണ്‍ മൊഴി നൽകിയിരുന്നു.
ചൂർണിക്കരയിൽ മണ്ണിട്ടു നികത്തിയ 25 സെന്റ് വയൽ കരഭൂമിയായി മാറ്റാനാണ് അബു വ്യാജരേഖ നിർമിച്ച് ഭൂവുടമയ്ക്കു നൽകിയത്. റവന്യൂ മന്ത്രിയായിരിക്കെ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പേഴ്സണൽ സ്റ്റാഫിൽ അംഗമായിരുന്നു അരുണ്‍.