ഫത്തേഗഡ് സാഹിബ്: 1984-ലെ സിഖ് വിരുദ്ധ കലാപത്തെ സംബന്ധിച്ച സാം പിത്രോഡയുടെ പരാമർശം തള്ളി വീണ്ടും കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പിത്രോഡയുടെ പരാമർശം തികച്ചും തെറ്റാണെന്നും ഇതിന്റെ പേരിൽ അദ്ദേഹം രാജ്യത്തോടു മാപ്പു പറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
1984-നെ സംബന്ധിച്ച് സാം പിത്രോഡ പറഞ്ഞതു തികച്ചും തെറ്റാണ്. ഇതിന് അദ്ദേഹം രാജ്യത്തോടു മാപ്പു പറയണം. നിങ്ങൾ ചെയ്തത് തെറ്റാണെന്ന് ഞാൻ അദ്ദേഹത്തോടു ഫോണിൽ സംസാരിച്ചപ്പോൾ പറഞ്ഞു. പരാമർശത്തിൽ അദ്ദേഹം ലജ്ജിക്കണം. പരസ്യമായി മാപ്പു പറയണം- പഞ്ചാബിലെ ഫത്തേഗഡ് സാഹിബിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ രാഹുൽ പറഞ്ഞു.
നേരത്തെ, ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലും രാഹുൽ ഏറ്റവും അടുപ്പക്കാരനും ഓവർസീസ് കോണ്ഗ്രസ് തലവനുമായ പിത്രോഡയെ തള്ളിപ്പറഞ്ഞിരുന്നു. പിത്രോഡ പറഞ്ഞത് പൂർണമായും തെറ്റാണെന്നും തെറ്റ് ചെയ്തവർ ആരായിരുന്നാലും ശിക്ഷിക്കപ്പെടണമെന്നും രാഹുൽ പറഞ്ഞു. ഇതു സംബന്ധിച്ച് ഒരു സംവാദവും ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1984ൽ സിഖ് കൂട്ടക്കൊല നടന്നു. ഇനി എന്താണ് ചെയ്യാനാവുക എന്നായിരുന്നു പിത്രോഡയുടെ പരാമർശം. ഇത് വിവാദമായതോടെ വിശദീകരണവുമായി പിത്രോഡ തന്നെ രംഗത്തെത്തി. തന്റെ ഹിന്ദി വ്യക്തമല്ലാത്തതിനാൽ സംഭവം വ്യാഖ്യാനിക്കപ്പെട്ടത് മറ്റൊരു തരത്തിലാണെന്നായിരുന്നു വിശദീകരണം.
1984-നെ സംബന്ധിച്ച് സാം പിത്രോഡ പറഞ്ഞതു തികച്ചും തെറ്റാണ്. ഇതിന് അദ്ദേഹം രാജ്യത്തോടു മാപ്പു പറയണം. നിങ്ങൾ ചെയ്തത് തെറ്റാണെന്ന് ഞാൻ അദ്ദേഹത്തോടു ഫോണിൽ സംസാരിച്ചപ്പോൾ പറഞ്ഞു. പരാമർശത്തിൽ അദ്ദേഹം ലജ്ജിക്കണം. പരസ്യമായി മാപ്പു പറയണം- പഞ്ചാബിലെ ഫത്തേഗഡ് സാഹിബിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ രാഹുൽ പറഞ്ഞു.
നേരത്തെ, ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലും രാഹുൽ ഏറ്റവും അടുപ്പക്കാരനും ഓവർസീസ് കോണ്ഗ്രസ് തലവനുമായ പിത്രോഡയെ തള്ളിപ്പറഞ്ഞിരുന്നു. പിത്രോഡ പറഞ്ഞത് പൂർണമായും തെറ്റാണെന്നും തെറ്റ് ചെയ്തവർ ആരായിരുന്നാലും ശിക്ഷിക്കപ്പെടണമെന്നും രാഹുൽ പറഞ്ഞു. ഇതു സംബന്ധിച്ച് ഒരു സംവാദവും ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1984ൽ സിഖ് കൂട്ടക്കൊല നടന്നു. ഇനി എന്താണ് ചെയ്യാനാവുക എന്നായിരുന്നു പിത്രോഡയുടെ പരാമർശം. ഇത് വിവാദമായതോടെ വിശദീകരണവുമായി പിത്രോഡ തന്നെ രംഗത്തെത്തി. തന്റെ ഹിന്ദി വ്യക്തമല്ലാത്തതിനാൽ സംഭവം വ്യാഖ്യാനിക്കപ്പെട്ടത് മറ്റൊരു തരത്തിലാണെന്നായിരുന്നു വിശദീകരണം.