ന്യൂഡൽഹി: ഏഴു സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലേക്കുള്ള ആറാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. യുപി, ബിഹാർ, മധ്യപ്രദേശ്, ഡൽഹി, ഹരിയാന, ജാർഖണ്ഡ് എന്നി സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ് ഇന്ന് നടക്കുന്നത്.
ഇന്നത്തെ പോളിംഗ് ബിജെപിക്ക് നിർണായകമാകും. ഏഴിൽ ഏഴും 2014ൽ ബിജെപി ജയിച്ച ഡൽഹിയിൽ ഇക്കുറി ബിജെപിയും ആം ആദ്മി പാർട്ടിയും കോണ്‍ഗ്രസും തമ്മിൽ ത്രികോണ മത്സരമാണ്.
മുൻ മുഖ്യമന്ത്രിമാരായ ദിഗ്വിജയ് സിംഗ്, ഷീലാ ദീക്ഷിത്, അഖിലേഷ് യാദവ്, ഭൂപീന്ദർ സിംഗ് ഹൂഡ, കേന്ദ്രമന്ത്രിമാരായ രാം വിലാസ് പാസ്വാൻ, രാധാ മോഹൻ സിംഗ്, ഡോ. ഹർഷവർധൻ, മേനക ഗാന്ധി, റാവു ഇന്ദർജിത് സിംഗ്, നരേന്ദ്ര സിംഗ് തോമർ, മുൻ കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, ദീപേന്ദർ ഹൂഡ, ക്രിക്കറ്റ് താരം ഗൗതം ഗംഭീർ, മലേഗാവ് സ്ഫോടന ക്കേസിലെ പ്രതി പ്രജ്ഞാ സിംഗ് ഠാക്കൂർ തുടങ്ങിയവരാണ് ഇന്നു ജനവിധി തേടുന്ന പ്രമുഖർ.
ഡൽഹിയിൽ ഏഴും യുപിയിൽ പതിന്നാലും ഹരിയാനയിൽ 10, ബിഹാർ, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ എട്ടു വീതവും ജാർഖണ്ഡിൽ നാലും സീറ്റുകളിലേക്കാണ് ഇന്നത്തെ വോട്ടെടുപ്പ്.
ഇന്നത്തെ പോളിംഗ് ബിജെപിക്ക് നിർണായകമാകും. ഏഴിൽ ഏഴും 2014ൽ ബിജെപി ജയിച്ച ഡൽഹിയിൽ ഇക്കുറി ബിജെപിയും ആം ആദ്മി പാർട്ടിയും കോണ്‍ഗ്രസും തമ്മിൽ ത്രികോണ മത്സരമാണ്.
മുൻ മുഖ്യമന്ത്രിമാരായ ദിഗ്വിജയ് സിംഗ്, ഷീലാ ദീക്ഷിത്, അഖിലേഷ് യാദവ്, ഭൂപീന്ദർ സിംഗ് ഹൂഡ, കേന്ദ്രമന്ത്രിമാരായ രാം വിലാസ് പാസ്വാൻ, രാധാ മോഹൻ സിംഗ്, ഡോ. ഹർഷവർധൻ, മേനക ഗാന്ധി, റാവു ഇന്ദർജിത് സിംഗ്, നരേന്ദ്ര സിംഗ് തോമർ, മുൻ കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, ദീപേന്ദർ ഹൂഡ, ക്രിക്കറ്റ് താരം ഗൗതം ഗംഭീർ, മലേഗാവ് സ്ഫോടന ക്കേസിലെ പ്രതി പ്രജ്ഞാ സിംഗ് ഠാക്കൂർ തുടങ്ങിയവരാണ് ഇന്നു ജനവിധി തേടുന്ന പ്രമുഖർ.
ഡൽഹിയിൽ ഏഴും യുപിയിൽ പതിന്നാലും ഹരിയാനയിൽ 10, ബിഹാർ, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ എട്ടു വീതവും ജാർഖണ്ഡിൽ നാലും സീറ്റുകളിലേക്കാണ് ഇന്നത്തെ വോട്ടെടുപ്പ്.