കാബൂൾ: അഫ്ഗാനിസ്ഥാനിലുണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ ഏഴ് കുട്ടികൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. തെക്കൻ അഫ്ഗാനിസ്ഥാനിലെ ഗാനി പ്രവിശ്യയിൽ ശനിയാഴ്ചയായിരുന്നു സംഭവം.
പ്രധാന റോഡിനു സമീപം കളിച്ചുക്കൊണ്ടിരുന്ന കുട്ടികളാണ് അപകടത്തിനിരയായത്. താലിബാൻ ഭീകരരാണ് കുഴിബോംബ് സ്ഥാപിച്ചതെന്ന് അധികൃതർ പറഞ്ഞു. അതേസമയം താലിബാൻ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.
പ്രധാന റോഡിനു സമീപം കളിച്ചുക്കൊണ്ടിരുന്ന കുട്ടികളാണ് അപകടത്തിനിരയായത്. താലിബാൻ ഭീകരരാണ് കുഴിബോംബ് സ്ഥാപിച്ചതെന്ന് അധികൃതർ പറഞ്ഞു. അതേസമയം താലിബാൻ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.