കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിന് ഗുരുതര നിർമാണ പാളിച്ചയുണ്ടെന്ന് വിദഗ്ധ സംഘം. മേല്‍പാലത്തിലെ ഗര്‍ഡറുകള്‍ക്കും പിയറുകള്‍ക്കും സാരമായ വിളളലുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചെന്നൈ ഐഐടിയിലെ വിദഗ്ധസംഘമാണ് പരിശോധന നടത്തിയത്. രൂപകല്പനയിലും ഗുണനിലവാരത്തിലും പാളിച്ചയുണ്ടെന്നും സംഘം വിലയിരുത്തി.
കാര്‍ബണ്‍ ഫൈബര്‍ ടെക്നോളജി ഉപയോഗിച്ച് അറ്റകുറ്റപ്പണി നടത്തണം. ഇത് പൂര്‍ത്തിയാകാന്‍ മൂന്നുമാസമെടുക്കുമെന്നും വിദഗ്ധസംഘം വ്യക്തമാക്കി. സാങ്കേതിക വിദഗ്ധനായ അളക സുന്ദരമൂര്‍ത്തിയാണ് പരിശോധനയ്ക്കു നേതൃത്വം നൽകിയത്. വന്‍കിട കരാറുകാരായ കിറ്റ്കോയ്ക്കായിരുന്നു പാലത്തിന്റെ നിര്‍മാണ ചുമതല.
കാര്‍ബണ്‍ ഫൈബര്‍ ടെക്നോളജി ഉപയോഗിച്ച് അറ്റകുറ്റപ്പണി നടത്തണം. ഇത് പൂര്‍ത്തിയാകാന്‍ മൂന്നുമാസമെടുക്കുമെന്നും വിദഗ്ധസംഘം വ്യക്തമാക്കി. സാങ്കേതിക വിദഗ്ധനായ അളക സുന്ദരമൂര്‍ത്തിയാണ് പരിശോധനയ്ക്കു നേതൃത്വം നൽകിയത്. വന്‍കിട കരാറുകാരായ കിറ്റ്കോയ്ക്കായിരുന്നു പാലത്തിന്റെ നിര്‍മാണ ചുമതല.