ടെഹ്റാന്: ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനിയുടെ ഇളയ സഹോദരനെ കോടതി അഴിമതിക്കേസിൽ തടവിനു ശിക്ഷിച്ചു. ഹൊസൈന്‍ ഫെറെയ്ഡോണിനെയാണ് പ്രാദേശിക കോടതി ശിക്ഷിച്ചത്. കേസിൽ മറ്റ് ആറ് പ്രതികൾക്കൊപ്പം ഫെറെയ്ഡോണിന്റെ വിചാരണ കഴിഞ്ഞ ഫെബ്രുവരിയിലാണ് ആരംഭിച്ചത്. ശനിയാഴ്ച ഫെറെയ്ഡോൺ കുറ്റക്കാരനാണെന്നുകണ്ട് കോടതി ശിക്ഷിക്കുകയായിരുന്നു.
2017 ൽ ആണ് സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഫെറെയ്ഡോൺ അറസ്റ്റിലായത്. എന്നാൽ അദ്ദേഹം കേസിൽ ജാമ്യം നേടിയിരുന്നു. റുഹാനിയുടെ മുഖ്യ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചു വരുന്നതിനിടെയായിരുന്നു അറസ്റ്റ്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഫെറെയ്ഡോൺ പറഞ്ഞു.
വിധിക്കെതിരെ അപ്പീൽപോകുമെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇന്‍ഷുറന്‍സ് സ്ഥാപനത്തിലെ ഡയറക്ടര്‍ ബോര്‍ഡ് നിയമനത്തില്‍ സ്വാധീനം ചെലുത്തിയെന്നും മാനേജര്‍മാര്‍ക്ക് പലമടങ്ങ് ശമ്പളം വര്‍ധിപ്പിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നുമാണ് കേസ്.
2017 ൽ ആണ് സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഫെറെയ്ഡോൺ അറസ്റ്റിലായത്. എന്നാൽ അദ്ദേഹം കേസിൽ ജാമ്യം നേടിയിരുന്നു. റുഹാനിയുടെ മുഖ്യ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചു വരുന്നതിനിടെയായിരുന്നു അറസ്റ്റ്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഫെറെയ്ഡോൺ പറഞ്ഞു.
വിധിക്കെതിരെ അപ്പീൽപോകുമെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇന്‍ഷുറന്‍സ് സ്ഥാപനത്തിലെ ഡയറക്ടര്‍ ബോര്‍ഡ് നിയമനത്തില്‍ സ്വാധീനം ചെലുത്തിയെന്നും മാനേജര്‍മാര്‍ക്ക് പലമടങ്ങ് ശമ്പളം വര്‍ധിപ്പിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നുമാണ് കേസ്.