കോൽക്കത്ത: പശ്ചിമ ബംഗാളിലെ ബൊങ്കോണ് ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിക്ക് റോഡപകടത്തിൽ പരിക്ക്. മത്തുവ സമുദായത്തിന്റെ നേതാവായ ശന്തനു താക്കൂറിനാണ് പരിക്കേറ്റത്. ഇയാൾ സഞ്ചരിച്ച കാറിലേക്ക് പോലീസ് സ്റ്റിക്കര്‍ പതിച്ച എസ്യുവി ഇടിച്ചു കയറിയാണ് അപകടം. ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.
നാദിയ ജില്ലയിലെ ഹന്സ്കാലിയിൽ വച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ താക്കൂറിന്റെ തലയ്ക്കാണ് പരിക്കേറ്റത്. ബിജെപി സ്ഥാനാർഥിക്ക് പുറമെ കാറിലുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ക്കുകൂടി പരിക്കേറ്റിട്ടുണ്ട്. മൂവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് താക്കൂറിന്റെ അമ്മ ആരോപിച്ചു.
കസ്റ്റഡിയിലെടുത്ത കാർ ഡ്രൈവറെ ഗൈഘട്ട പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തു വരികയാണ്. അപകടമുണ്ടാക്കിയ കാര്‍ ബംഗാള്‍ പോലീസിന്റെ ഉടമസ്ഥതയിലുള്ളതല്ലെന്നാണ് റിപ്പോർട്ട്. ഡ്രൈവറെ ചോദ്യം ചെയ്യാനായി എത്തിച്ചപ്പോൾ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
നാദിയ ജില്ലയിലെ ഹന്സ്കാലിയിൽ വച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ താക്കൂറിന്റെ തലയ്ക്കാണ് പരിക്കേറ്റത്. ബിജെപി സ്ഥാനാർഥിക്ക് പുറമെ കാറിലുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ക്കുകൂടി പരിക്കേറ്റിട്ടുണ്ട്. മൂവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് താക്കൂറിന്റെ അമ്മ ആരോപിച്ചു.
കസ്റ്റഡിയിലെടുത്ത കാർ ഡ്രൈവറെ ഗൈഘട്ട പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തു വരികയാണ്. അപകടമുണ്ടാക്കിയ കാര്‍ ബംഗാള്‍ പോലീസിന്റെ ഉടമസ്ഥതയിലുള്ളതല്ലെന്നാണ് റിപ്പോർട്ട്. ഡ്രൈവറെ ചോദ്യം ചെയ്യാനായി എത്തിച്ചപ്പോൾ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.