കൊച്ചി: സിനിമാ സാങ്കേതിക പ്രവർത്തകരുടെ വേതനം വർധിപ്പിച്ചു. സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും നിർമാതാക്കളുടെ സംഘടനയും കൊച്ചിയിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. എല്ലാ വിഭാഗം പ്രവർത്തകരുടെയും വേതനം 20 ശതമാനം വർധിപ്പിക്കാൻ ചർച്ചയിൽ ധാരണയായി.
വേതന വര്‍ധനവ് സംബന്ധിച്ച കരാര്‍ പരിഷ്കരിച്ചില്ലെങ്കില്‍ ഷൂട്ടിംഗുമായി സഹകരിക്കില്ലെന്ന നിലപാടിലായിരുന്നു ഫെഫ്ക. 15 ശതമാനം വര്‍ധനയാണ് നിര്‍മാതാക്കളുടെ സംഘടന ഉറപ്പു നല്‍കിയിരുന്നത്. എന്നാല്‍ അതു തീരെ കുറവാണെന്നും പുതിയ വേതന നിരക്ക് അനുവദിച്ചു നല്‍കണമെന്ന ആവശ്യത്തിൽ ഫെഫ്ക ഉറച്ചുനിന്നതോടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അയയുകയായിരുന്നു.
ഇന്നത്തെ ചര്‍ച്ച പരാജയപ്പെട്ടാല്‍ മെയ് ഏഴു മുതല്‍ ഷൂട്ടിംഗ് നിര്‍ത്തിവെയ്ക്കുമെന്ന തീരുമാനത്തിലായിരുന്നു ഫെഫ്ക. വേതനവര്‍ധന ഉടനെ ഉണ്ടാകണമെന്നാവശ്യപ്പെട്ട് ഫെഫ്ക പ്രൊഡ്യൂസേഴ്സ് അസോസിയേഷനു കത്തും നല്‍കിയിരുന്നു.
വേതന വര്‍ധനവ് സംബന്ധിച്ച കരാര്‍ പരിഷ്കരിച്ചില്ലെങ്കില്‍ ഷൂട്ടിംഗുമായി സഹകരിക്കില്ലെന്ന നിലപാടിലായിരുന്നു ഫെഫ്ക. 15 ശതമാനം വര്‍ധനയാണ് നിര്‍മാതാക്കളുടെ സംഘടന ഉറപ്പു നല്‍കിയിരുന്നത്. എന്നാല്‍ അതു തീരെ കുറവാണെന്നും പുതിയ വേതന നിരക്ക് അനുവദിച്ചു നല്‍കണമെന്ന ആവശ്യത്തിൽ ഫെഫ്ക ഉറച്ചുനിന്നതോടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അയയുകയായിരുന്നു.
ഇന്നത്തെ ചര്‍ച്ച പരാജയപ്പെട്ടാല്‍ മെയ് ഏഴു മുതല്‍ ഷൂട്ടിംഗ് നിര്‍ത്തിവെയ്ക്കുമെന്ന തീരുമാനത്തിലായിരുന്നു ഫെഫ്ക. വേതനവര്‍ധന ഉടനെ ഉണ്ടാകണമെന്നാവശ്യപ്പെട്ട് ഫെഫ്ക പ്രൊഡ്യൂസേഴ്സ് അസോസിയേഷനു കത്തും നല്‍കിയിരുന്നു.