കോൽക്കത്ത: ഫോനി ചുഴലിക്കാറ്റ് ബംഗ്ലാദേശിലേക്ക് നീങ്ങുന്നു. ശക്തി കുറഞ്ഞ ശേഷമാണ് ഫോനി ബംഗ്ലാദേശിലേക്ക് കടക്കുന്നത്.
ഇന്ന് രാവിലെ പശ്ചിമ ബംഗാളിലെത്തിയ ഫോനി വലിയ നാശം വിതയ്ക്കാതെയാണ് ബംഗ്ലാദേശിലേക്ക് നീങ്ങുന്നത്. 30-40 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. ഫോനിയെ തുടർന്നു കോൽക്കത്തയിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴ ലഭിച്ചിരുന്നു.
വെള്ളിയാഴ്ചയാണ് ഫോനി ഒഡിഷയിലെത്തിയത്. ഒഡിഷയിൽ മണിക്കൂറിൽ 185 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിച്ച കാറ്റ് എട്ടു പേരുടെ മരണത്തിനിടയാക്കിയിരുന്നു. ദുരന്തം മുന്നിൽ കണ്ട് തീരദേശങ്ങളിൽ നിന്ന് 11 ലക്ഷത്തോളം പേരെയാണ് സർക്കാർ മാറ്റിപ്പാർപ്പിച്ചത്.
ഇന്ന് രാവിലെ പശ്ചിമ ബംഗാളിലെത്തിയ ഫോനി വലിയ നാശം വിതയ്ക്കാതെയാണ് ബംഗ്ലാദേശിലേക്ക് നീങ്ങുന്നത്. 30-40 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. ഫോനിയെ തുടർന്നു കോൽക്കത്തയിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴ ലഭിച്ചിരുന്നു.
വെള്ളിയാഴ്ചയാണ് ഫോനി ഒഡിഷയിലെത്തിയത്. ഒഡിഷയിൽ മണിക്കൂറിൽ 185 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിച്ച കാറ്റ് എട്ടു പേരുടെ മരണത്തിനിടയാക്കിയിരുന്നു. ദുരന്തം മുന്നിൽ കണ്ട് തീരദേശങ്ങളിൽ നിന്ന് 11 ലക്ഷത്തോളം പേരെയാണ് സർക്കാർ മാറ്റിപ്പാർപ്പിച്ചത്.